അനുബന്ധ വാര്‍ത്തകള്‍
- ഇഡി - വിഡി - മോദി കൂട്ടുക്കെട്ടുണ്ടായോ?, വരും ദിവസങ്ങളിൽ വ്യക്തത വരുമെന്ന് എം എ ബേബി
- വീണാ വിജയന്റെ ഫോണ്‍ പിടിച്ചെടുത്ത് ഇഡി, ചോദ്യം ചെയ്യാന്‍ സമന്‍സ് അയക്കും
- Pinarayi Vijayan: 'പഴയ പാർട്ടി സെക്രട്ടറി തിരിച്ചുവന്നിരിക്കുന്നു'; ഇഡി റെയ്ഡിൽ പിണറായിയെ വാഴ്ത്തി ദേശീയ മാധ്യമങ്ങൾ
- ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായത് ആസൂത്രിതമായ ആക്രമണം, പോലീസിന് ഗുരുതര വീഴ്ചയെന്ന് കേന്ദ്ര ഇൻ്റലിജൻസ്
- റെയ്ഡുകളെക്കുറിച്ച് കേരള പോലീസിനോ ആഭ്യന്തര വകുപ്പിനോ മുന്‍കൂട്ടി ഒരു വിവരവും ലഭിച്ചിരുന്നില്ല: രമേശ് ചെന്നിത്തല
'ഗൺമാൻമാരുടെ രക്ഷാപ്രവർത്തനം', രമേശ് ചെന്നിത്തല രണ്ടും കൽപ്പിച്ച് തന്നെ, പേര് വന്നാൽ എഡിജിപി അജിത് കുമാറിനെതിരെയും നടപടി
നവകേരള യാത്രയ്ക്കിടെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാനൊരുങ്ങി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എസ്ഐടി സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ ഗണ്മാന്മാര് അടക്കം 5 പേരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ എഡിജിപി അനില്‍ കുമാറിന്റെ പേര് വന്നാല്‍ നടപടിയുണ്ടാകുമെന്നാണ് ആഭ്യന്തര മന്ത്രി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന് സംഭവത്തെ രക്ഷാപ്രവര്‍ത്തനം എന്ന് വിശേഷിപ്പിച്ചത് എല്‍ഡിഎഫ് ഭരണത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. ആലപ്പുഴ സംഭവത്തില്‍ കേസ് ഡയറി തിരുത്തി എഴുതിയതില്‍ അജിത് കുമാറിന് പങ്കുണ്ടെന്നാണ് ആലപ്പുഴയിലെ ഉദ്യോഗസ്ഥരുടെയും എഡിജിപി ഓഫീസിലെ ഉദ്യോഗസ്ഥരുടെയും മൊഴിയെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. അതേസമയം കേസ് ഡയറി തിരുത്തിയതില്‍ എഡിജിപി ജിത് കുമാറിനെതിരെ കൂടുതല്‍ പേരുടെ മൊഴിയെടൂക്കാനുള്ള നീക്കത്തിലാണ് എസ്ഐടി.