അനുബന്ധ വാര്‍ത്തകള്‍
- വനിതാ ഹോസ്റ്റലിനു മുന്നില്‍ നഗ്നതാ പ്രദര്‍ശനം: യുവാവ് അറസ്റ്റില്‍
- പന്ത്രണ്ടുകാരനെ പീഡിപ്പിച്ച മൂന്നു പേർ അറസ്റ്റിൽ
- തൊഴിൽ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ എടത്വ സ്വദേശിക്കെതിരെ കേസ്
- വിഎസ് അച്യുതാനന്ദനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്കിയ കേസില്‍ അനുകൂല വിധി
- സംസ്ഥാനത്ത് കൂടുതല്‍ മദ്യശാലകള്‍ തുറക്കും; 175 ഔട്ലെറ്റുകള് തുറക്കാന്‍ ബെവ്കോ ശുപാര്‍ശ
ഓൺലൈൻ ക്ളാസിനിടെ നഗ്നതാപ്രദർശനം: മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു
കാസർകോട്: ഫയർ സെക്കണ്ടറി സ്‌കൂളിലെ ഓൺലൈൻ ക്ളാസിൽ നഗ്നതാ പ്രദർശനം ഉണ്ടായി എന്ന പരാതിയിൽ അന്വേഷണം നടത്താൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി നിർദ്ദേശം നൽകിയതിനെ തുടർന്ന് അന്വേഷണം തുടങ്ങി. കാഞ്ഞങ്ങാട് ഇക്‌ബാൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ അധ്യാപിക കണക്ക് ഓൺലൈൻ ക്ളാസിനിടെയാണ് സംഭവം ഉണ്ടായത്. ഇതിനൊപ്പം സൈബർ സെൽ പോലീസും കേസ് അന്വേഷിക്കുന്നുണ്ട്.
ഫായിസ് എന്ന ഐഡിയിൽ നിന്നായിരുന്നു ഇത്. മുഖം മറച്ചാണ് നഗ്നത പ്രദര്ശിപ്പിച്ചയാൾ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. പ്രദർശനം ആരംഭിച്ചതോടെ അധ്യാപിക കുട്ടികളോട് ക്ലാസിൽ നിന്ന് എക്സിറ്റ് ആകാൻ ആവശ്യപ്പെട്ടു. തുടർന്ന് സ്‌കൂളിൽ അടിയന്തിര പി.ടി.എ യോഗം ചേരുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു.
ഫായിസ് എന്നൊരു വിദ്യാർത്ഥി ക്ലാസിൽ പഠിക്കുന്നില്ല എന്നാണ് സ്‌കൂൾ അധികാരികൾ പറയുന്നത്. വകുപ്പ് തല അന്വേഷണം നടത്താനും മന്ത്രി നിർദ്ദേശം നൽകി. പൊതുവിദ്യാഭ്യാസ ഡയറക്ടറോട് ഇതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഫായിസ് എന്ന ഐഡിയിൽ നിന്നായിരുന്നു ഇത്. മുഖം മറച്ചാണ് നഗ്നത പ്രദര്ശിപ്പിച്ചയാൾ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. പ്രദർശനം ആരംഭിച്ചതോടെ അധ്യാപിക കുട്ടികളോട് ക്ലാസിൽ നിന്ന് എക്സിറ്റ് ആകാൻ ആവശ്യപ്പെട്ടു. തുടർന്ന് സ്‌കൂളിൽ അടിയന്തിര പി.ടി.എ യോഗം ചേരുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു.
ഫായിസ് എന്നൊരു വിദ്യാർത്ഥി ക്ലാസിൽ പഠിക്കുന്നില്ല എന്നാണ് സ്‌കൂൾ അധികാരികൾ പറയുന്നത്. വകുപ്പ് തല അന്വേഷണം നടത്താനും മന്ത്രി നിർദ്ദേശം നൽകി. പൊതുവിദ്യാഭ്യാസ ഡയറക്ടറോട് ഇതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
അടുത്ത ലേഖനം