അനുബന്ധ വാര്‍ത്തകള്‍
- മാലിന്യ സംസ്കരണത്തിലെ പോരായ്മകള്‍: റെയില്‍വേയ്ക്ക് നോട്ടീസ് നല്‍കുമെന്ന് കോര്പ്പറേഷന്, നിയമനടപടി സ്വീകരിക്കും
- കനത്ത ചൂട് തുടരുന്നു; ഉഷ്ണ തരംഗ സാധ്യത
- മുംബൈയില്‍ തണ്ണിമത്തന് കഴിച്ചതിനെ തുടര്‍ന്ന് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു; പഴങ്ങള്‍ വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
- 'ചെന്നിത്തലയെ താറടിച്ച് മുഖ്യമന്ത്രിയാകാൻ ശ്രമം'; സതീശനെതിരെ ഡിസിസി ഓഫീസിനു സമീപം ഫ്ളക്സ്
- സംസ്ഥാനത്ത് തുടർഭരണത്തിനു സാധ്യതയെന്ന് പ്രവചിച്ച് എഴുത്തുകാരൻ എൻ.എസ്.മാധവൻ
നെടുങ്കണ്ടം ഇരട്ടക്കൊലപാതകം; ഡിഎന്‍എ പരിശോധന ഇന്ന്, മേരിക്കുട്ടിയുടെ ഭര്‍ത്താവിന്റെ തിരോധാനം സംബന്ധിച്ച കേസ് വീണ്ടും അന്വേഷിക്കും
ഇടുക്കി: നെടുങ്കണ്ടത്ത് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ രണ്ട് മൃതദേഹങ്ങളുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് പൂര്‍ത്തിയാകും. പഞ്ചാടിയിലെ മേരിക്കുട്ടി (70), മകന് റെജി (48) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇടുക്കി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടക്കുന്നു. മൃതദേഹങ്ങളുടെ ഡിഎന്‍എ പരിശോധനയും ഇന്ന് നടക്കും. മൃതദേഹങ്ങള്‍ക്ക് രണ്ടാഴ്ച പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. അവ പൂര്‍ണ്ണമായും അഴുകിയ നിലയിലാണ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.
അതേസമയം വൃദ്ധയായ സ്ത്രീയുടെ ഭര്‍ത്താവിന്റെ കാണാതായ കേസ് പോലീസ് പുനരന്വേഷിക്കും. മേരിക്കുട്ടിയുടെ ഭര്‍ത്താവ് പാസ്റ്റര്‍ മാത്യുവിനെ 2018 മെയ് 9 മുതല്‍ കാണാതായിരുന്നു. മൂന്ന് വര്‍ഷം മുമ്പ് രോഗബാധിതയായ മേരിക്കുട്ടി പക്ഷാഘാതം വന്ന് കിടപ്പിലായിരുന്നു. മേരിക്കുട്ടി മക്കളായ റെജി, സജി എന്നിവര്‍ക്കൊപ്പം വീട്ടിലായിരുന്നു താമസിച്ചിരുന്നത്. അവിവാഹിതരായ രണ്ട് സഹോദരന്മാരും മദ്യപിച്ച ശേഷം വീട്ടില്‍ വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
മേരിക്കുട്ടിയുടെ രണ്ട് പെണ്മക്കളെ അമ്മയെ കാണാന്‍ പോലും അവര്‍ അനുവദിച്ചിരുന്നില്ല. കാണാതായ ഇളയ മകന് സജി (43) നായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. സജിയെ പിടികൂടാന്‍ ജില്ലാ പോലീസ് മേധാവി കെ എം സാബു മാത്യുവിന്റെ നിര്‍ദ്ദേശപ്രകാരം കട്ടപ്പന ഡിവൈഎസ്പി ഷാജന്റെ നേതൃത്വത്തില്‍ ആറ് സംഘങ്ങള്‍ അന്വേഷണം നടത്തുന്നുണ്ട്.