അനുബന്ധ വാര്‍ത്തകള്‍
- വൈദ്യുതി നിയന്ത്രണം കുറച്ചു ദിവസം കൂടി ഉണ്ടാകും, ജനങ്ങൾ സഹകരിക്കണം: മന്ത്രി സണ്ണി ജോസഫ്
- 'സതീശനു ആദർശത്തിന്റെ മൂലക്കുരു രോഗം'; അന്ന് പരിഹസിച്ചയാൾ ഇന്ന് മുഖ്യമന്ത്രിയുടെ മീഡിയ സെക്രട്ടറി
- ഹോം ഓഫീസിനായുള്ള പോരാട്ടം: കേരള ഐടി മേഖല സമ്പൂര്‍ണ്ണ വര്‍ക്ക് ഫ്രം ഹോം നിരസിച്ചു, വിയോജിപ്പുമായി തൊഴിലാളികള്‍
- 2013ല്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച കളക്ടര്‍ക്കുള്ള അവാര്‍ഡ് നേടി; മുഖ്യമന്ത്രിയുടെ സെക്രട്ടറി ഡോ. രത്തന്‍ യു കേല്‍ക്കറെ കൂടുതല്‍ അറിയാം
- സിവില്‍ സര്‍വ്വീസ് പ്രാഥമിക പരീക്ഷ മെയ് 24ന്; കേരളത്തില്‍ 21,000 ഉദ്യോഗാര്‍ത്ഥികള്‍
പി.എസ്.സി റാങ്ക് ലിസ്റ്റ് നീട്ടില്ല; യു ടേൺ അടിച്ച് സർക്കാർ
നിയമപ്രശ്‌നങ്ങളും ഭരണഘടനാപരമായ തിരിച്ചടികളും മുൻകൂട്ടി കണ്ടാണ് സർക്കാരിന്റെ യു ടേൺ
പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുമെന്ന പ്രഖ്യാപനത്തിൽ നിന്ന് യുഡിഎഫ് സർക്കാർ പിന്നോട്ട്. വി.ഡി.സതീശൻ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ മന്ത്രിസഭായോഗത്തിലാണ് റാങ്ക് ലിസ്റ്റ് നീട്ടുമെന്ന പ്രഖ്യാപനം നടത്തിയത്.
കാലാവധി നീട്ടിക്കൊണ്ട് പി.എസ്.സിക്ക് സമർപ്പിച്ച ശുപാർശ അടിയന്തരമായി പിൻവലിക്കാൻ മുഖ്യമന്ത്രി വി.ഡി.സതീശൻ നിർദേശം നൽകിയതായി റിപ്പോർട്ടുകളുണ്ട്. റാങ്ക് ലിസ്റ്റുകൾക്ക് തുല്യ പരിഗണന ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സർക്കാർ ശുപാർശ പിൻവലിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. നിയമപ്രശ്‌നങ്ങളും ഭരണഘടനാപരമായ തിരിച്ചടികളും മുൻകൂട്ടി കണ്ടാണ് സർക്കാരിന്റെ യു ടേൺ. 2026 ഓഗസ്റ്റ് 31നകം കാലാവധി അവസാനിക്കുന്ന ലിസ്റ്റുകൾ നവംബർ 30 വരെ നീട്ടുമെന്നായിരുന്നു മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നത്.