ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified ശനി, 5 ഫെബ്രുവരി 2022 (14:09 IST)
പാലാ: ഭക്ഷണത്തിലും വെള്ളത്തിലും മയക്കുമരുന്ന് കലർത്തി ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ. പാലാക്കാട് സതീമന്ദിരത്തിൽ ആശാ സുരേഷ് എന്ന 36 കയറിയാണ് പോലീസ് പിടിയിലായത്.

തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി സതീഷ് ശങ്കർ (38) നൽകിയ പരാതിയിലായിരുന്നു അറസ്റ്റ്. സ്വദേശിയായ ആശയുമായുള്ള വിവാഹം 2006 ലായിരുന്നു. 2008 മുതൽ സതീഷ് ഭാര്യ വീട്ടിലായിരുന്നു താമസം. പിന്നീട് ഒരു പ്രമുഖ ഐസ്ക്രീം കമ്പനിയുടെ വിതരണക്കാരനായി മാറുകയും 2012 ൽ പാലാക്കാട്ട് സ്വന്തമായി വീടും സ്ഥലവും വാങ്ങി താമസം മാറുകയും ചെയ്തു.


എന്നാൽ തുടർച്ചയായി ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് ഡോക്ടറെ കാണുകയും പഞ്ചസാരയുടെ അളവ് രക്തത്തിൽ താഴ്ന്നു പോയതാകാം കാരണം എന്നാണു കരുതിയത്. എന്നാൽ പിന്നീട് ഇരുപതു ദിവസത്തോളം വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കാതെ പുറത്തു നിന്ന് ഭക്ഷണം കഴിച്ചപ്പോൾ ക്ഷീണം തോന്നിയില്ല. ഇത് സംശയത്തിനിടയാക്കി.

വിവരം ഭാര്യയുടെ കൂട്ടുകാരിയോട് സതീഷ് പറഞ്ഞു. ഇതിനൊപ്പം തനിക്ക് എന്തെങ്കിലും മരുന്ന് തനിക്ക് തരുന്നുണ്ടോയെന്നു ഭാര്യയോട് ചോദിക്കണമെന്നും സതീഷ് പറഞ്ഞു. 2015 മുതൽ ഭർത്താവിന് മാനസിക രോഗത്തിനുള്ള മരുന്ന് ദിവസവും ഭക്ഷണത്തിൽ കലർത്തി നൽകുന്നതായി വിവരം ലഭിച്ചു.

മരുന്നിന്റെ വിവരവും മരുന്ന് കലർത്തി നൽകുന്ന സി.സി.ടി.വി ദൃശ്യങ്ങളും അടക്കം സതീഷ് ജില്ലാ പോലീസ് മേധാവിക്ക് പരാതിയായി നൽകി. തുടർന്ന് വീട് റെയ്ഡ് ചെയ്തു മരുന്ന് പിടിച്ചെടുത്തു. ചോദ്യം ചെയ്യലിൽ സതീഷിന്റെ സ്വത്ത് തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യമെന്നാണ് സൂചന. ഇവർക്ക് രണ്ടു പെണ്മക്കളുണ്ട്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :