അനുബന്ധ വാര്‍ത്തകള്‍
- രോഗികളുടെ എണ്ണത്തിൽ വൻ വർധന, ഇന്ന് രോഗം സ്ഥിരീകരിച്ചത് 722 പേർക്ക്, 481 പേർക്കം സമ്പർക്കം വഴി രോഗം
- ജയലളിതയുടെ വസതി തമിഴ്നാട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കിയേക്കുമെന്ന് സൂചന
- ചട്ടങ്ങൾ പാലിച്ചില്ല, ശിവശങ്കറിന് ജാഗ്രതക്കുറവ് ഉണ്ടായി എന്ന് കണ്ടെത്തൽ, ഉടൻ സസ്പെൻഡ് ചെയ്തേക്കും
- ആരിൽ നിന്നും രോഗം പകരാം: ആൾക്കൂട്ടങ്ങൾ ഒരു കാരണവശാലും അനുവദിക്കരുതെന്ന് മുഖ്യമന്ത്രി
- സംസ്ഥാനത്ത് 623 പേർക്ക് കൊവിഡ്, സമ്പർക്കം മൂലം രോഗം ബാധിച്ചത് 432 പേർക്ക്, ഉറവിടം അറിയാത്ത കേസുകളിൽ വർധനവ്
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. ഇന്ന് നടന്ന പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ശിവശങ്കറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിന് ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയും നടത്തിയ വകുപ്പ് തല അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.അഖിലേന്ത്യാ സര്‍വീസിലെ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമുണ്ടായി എന്ന് സമിതി കണ്ടെത്തിയതായി മുഖ്യമന്ത്രി പറഞ്ഞു.
സ്വപ്ന സുരേഷ് വ്യാജ സര്‍ട്ടഫിക്കറ്റ് ചമച്ചു എന്ന ആരോപണത്തില്‍ നിലവില്‍ സംസ്ഥാന പോലീസ് അന്വേഷണം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുമ്പോള്‍ത്തന്നെ അതിന് തീവ്രവാദവുമായുള്ള ബന്ധവും കേന്ദ്ര ഏജൻസി അന്വേഷിക്കുന്നുണ്ടെന്നും ഇതിൽ സംസ്ഥാന പോലീസിന് ഒന്നും ചെയ്യാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അടുത്ത ലേഖനം