അനുബന്ധ വാര്‍ത്തകള്‍
- കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനില്‍ തീയിട്ട പ്രതിയെകുറിച്ചുള്ള വിവരംകിട്ടി; മാവോയിസ്റ്റ് ലഘുലേഖകള്‍ കണ്ടെത്തി
- കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനിലെ തീവെപ്പ്: പിഞ്ചുകുഞ്ഞിന്റേതടക്കം മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി
- കോഴിക്കോട് കല്ലായ്റോഡിലെ ജയലക്ഷ്മി സില്‍ക്സില്‍ തീപ്പിടിത്തം; രണ്ടു കാറുകള്‍ കത്തി നശിച്ചു
- കോഴിക്കോട് കടപ്പുറത്ത് സംഗീത സന്ധ്യ ഏപ്രിൽ 2 ന് ഞായറാഴ്ച; ശാന്തിഗിരി വിശ്വജ്ഞാനമന്ദിരം സമർപ്പണത്തിന് കേളികൊട്ടുയരും*
- കോഴിക്കോട്ട് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചതായി പരാതി
ട്രെയ്ൻ ആക്രമണം: തീവ്രവാദബന്ധമെന്ന് സംശയം എൻഐഎ അന്വേഷിച്ചേക്കും
ആലപ്പുഴ-കണ്ണൂർ എക്പ്രസ് ട്രെയ്നിലുണ്ടായ ആക്രമണം എൻഐഎ അന്വേഷിച്ചേക്കും. സംഭവത്തെ കുറിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയം വിവരം തേടും. ട്രെയ്നിലെ ഡി വൺ കോച്ചിലാണ് ഇന്നലെ രാത്രി ആക്രമണമുണ്ടായത്. അക്രമണം ആസൂത്രിതമാണെന്ന് വ്യക്തമായിട്ടുണ്ട്.
ആക്രമണത്തിന് പിന്നിൽ തീവ്രവാദബന്ധമുണ്ടെന്ന സംശയം ശക്തമാണ്. ഈ സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും എൻഐഎയും സംഭവത്തെ പറ്റി അന്വേഷിക്കും. ഇന്നലെ ചുവന്ന ഷർട്ടും തൊപ്പിയും ധരിച്ചയാൾ കയ്യിൽ കരുതിയിരുന്നകുപ്പിയിൽ നിന്നും ഇയാൾ യാത്രികരുടെ ദേഹത്തേക്ക് പെട്രോൾ വലിച്ചെറിഞ്ഞ ശേഷം തീ കൊളുത്തുകയായിരുന്നു. ഇതിൽ നിന്ന് രക്ഷപ്പെടാനായി പുറത്തേക്ക് ചാടിയ 3 പേർ മരിച്ചു. 9 പേർക്ക് സംഭവത്തിൽ പരിക്കേറ്റു. നാലു പേരുടെ നില ഗുരുതരമാണ്.
അക്രമിയുടേതെന്ന് കരുതുന്ന മൊബൈലും ഹിന്ദിയിലെഴുതിയ ബുക്കും ട്രാക്കിൽ നിന്നും പോലീസിന് ലഭിച്ചു. ഒരു കുപ്പി പെട്രോൾ,മൊബൈൽ ഫോൺ,പേഴ്സ്,ടീഷർട്ട്,കണ്ണട,ഇയർഫോൺ കവർ,കപ്പലണ്ടി മിഠായി എന്നിവയാണ് ബാഗിൽ നിന്നും കണ്ടെടുത്തത്.