അനുബന്ധ വാര്‍ത്തകള്‍
- മുത്തലാഖ്: സംസ്ഥാനത്തെ ആദ്യത്തെ അറസ്റ്റ് കോഴിക്കോട്
- കുത്തിയൊലിക്കുന്ന ഭവാനിപ്പുഴയ്ക്ക് കുറുകെ റോപ്പിൽ ഗർഭിണിയും കുഞ്ഞും, തൊഴുത് നന്ദി അറിയിച്ച് അമ്മ
- മുന്നറിയിപ്പിന്റെ വില; അന്ന് ക്യാമ്പിലേക്ക് മാറി, പ്രളയത്തിൽ കുലുങ്ങാത്ത മണ്ണ് ഇന്ന് ചതിക്കില്ലെന്ന് കരുതി, ഇന്ന് ചതിച്ചു !
- ‘പുത്തുമലയിൽ ഇപ്പോഴും മഴ പെയ്യുന്നുണ്ട്, മണ്ണിനടിയിൽ ആരോക്കെയോ മഴ കൊളളുന്നുണ്ട്‘; നേർസാക്ഷി കുറിപ്പ്
- കനത്തമഴയില്‍ തകര്‍ന്ന വീടിനുള്ളിലെത്തിയ രക്ഷാപ്രവര്‍ത്തകര്‍ കണ്ടത് കരളലിയിപ്പിക്കുന്ന കാഴ്ച
ബൈക്കിന് സൈഡ് നല്‍കിയില്ല; കോഴിക്കോട് സഹോദരനും സഹോദരിക്കും പെരുവഴിയില്‍ മര്‍ദ്ദനം; പൊലീസ് കേസെടുത്തു
ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം.
കോഴിക്കോട് ഈങ്ങാപ്പുഴയില്‍ നടുറോഡില്‍ യുവാവിനും സഹോദരിക്കും ക്രൂരമർദ്ദനം. ബൈക്കിന് സൈഡ് നല്‍കിയില്ലെന്നാരോപിച്ച് റഫീഖ് എന്നയാള്‍ ആക്രമിച്ചെന്നാണ് പരാതി. ഇയാള്‍ക്കെതിരെ താമരശേരി പൊലീസ് കേസെടുത്തു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം.
ചെലവൂരിലെ ജോലിസ്ഥലത്ത് നിന്ന് സഹോദരിയെ കൂട്ടി ബൈക്കില്‍ പുതുപ്പാടിയിലെ വീട്ടിലേക്ക് പോവുകയായിരുന്നു യുവാവ്. ഈങ്ങാപ്പുഴ പെട്രോള്‍ പമ്പിന് സമീപം വെച്ചാണ് ബൈക്കിന് സൈഡ് നല്‍കിയില്ലെന്ന് പറഞ്ഞ് റഫീക്ക് എന്നയാള്‍ ഇവരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തത്.
ബൈക്ക് റോഡിനരികിലേക്ക് നിര്‍ത്തി എന്തിനാണ് അസഭ്യം പറഞ്ഞതെന്ന് യുവാവ് ചോദിച്ചതോടെ റഫീക്ക് തന്റെ ബൈക്കില്‍ നിന്ന് ഇറങ്ങി ക്രൂരമായ മര്‍ദ്ദനം തുടങ്ങി. യുവാവിനെ ചവിട്ടി താഴേയിട്ടു. ബൈക്കും യുവാവും മറിഞ്ഞ് വീഴുന്നത് സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ശരീരമാസകലം പരുക്കേറ്റ യുവാവ് താമരശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.