അനുബന്ധ വാര്‍ത്തകള്‍
- കോഴിക്കോട് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ തെരുവുനായ കടിച്ചു
- കോഴിക്കോട് അയല്‍വാസിയെ തലയ്ക്ക് അടിച്ചു പരിക്കേല്‍പ്പിച്ച് മുങ്ങിയ പ്രതി മരിച്ച നിലയില്‍
- കോഴിക്കോട് ഇലക്ട്രിക് സ്കൂട്ടര്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ച് പത്ത് സ്കൂട്ടറുകള് കത്തി നശിച്ചു
- കോഴിക്കോട് വിവാഹ വീട്ടില്‍ മോഷണം; 30 പവന് സ്വര്‍ണം കവര്‍ന്നു
- കോഴിക്കോട് കൈക്കൂലി വാങ്ങുന്നതിനിടെ ഓഫീസ് അസിസ്റ്റന്റ് പിടിയില്‍
നായ്ക്കളെ കൂട്ടത്തോടെ കൊന്നതോടെയാണ് സൂറത്തിൽ പ്ലേഗ് ഉണ്ടായത്: കോഴിക്കോട് മേയർ ബീന ഫിലിപ്പ്
തെരുവുനായകളെ കൂട്ടത്തോടെ കൊന്നുകളയുകയല്ല സംസ്ഥാനം നേരിടുന്ന തെരുവ് നായശല്യത്തിനുള്ള പരിഹാരമെന്നും തെരുവ് നായക്കൾ വ്യാപകമായി നശിച്ചപ്പോഴാണ് സൂറത്തിൽ പ്ലേഗ് ഉണ്ടായതെന്നും കോഴിക്കോട് മേയർ ബീന ഫിലിപ്പ്. തെരുവ് നായ വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു മേയർ.
തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൂനൊടുക്കിയതിൻ്റെ ഫലമായാണ് സൂറത്തിൽ പ്ലേഗ് ഉണ്ടായത്. നായ്ക്കളും അവയുടെ കർത്തവ്യങ്ങൾ നിർവഹിക്കുന്നുണ്ട്. നമ്മൾ അത് കാണുന്നില്ല എന്നതാണ് സത്യം. മനുഷ്യന് ഏറ്റവും അടുപ്പമുള്ള മൃഗമാണ് നായ. നായ്ക്കളെ പരിപാലിക്കാൻ നാം ശ്രദ്ധിക്കണം. അകാരണമായ ഭീതി ഒഴിവാക്കി നായ്ക്കളെ സ്നേഹിച്ച് സൗമ്യരാക്കാൻ നമുക്കാവും. നായ്ക്കളും മനുഷ്യരും സമാധാനപരമായി ഒരുമിച്ച് ഈ ഭൂമിയിൽ ജീവിക്കുന്ന അവസ്ഥയിലേക്ക് വരാൻ നമ്മൾ ശ്രമിക്കണം മേയർ പറഞ്ഞു.