അനുബന്ധ വാര്‍ത്തകള്‍
- കൊല്ലത്ത് കൈകഴുകാന്‍ വെള്ളം എടുത്തുകൊടുക്കാത്തതിന് മാതാവിന്റെ കൈ അടിച്ചൊടിച്ചു; മകന് അറസ്റ്റില്‍
- പത്തനംതിട്ടയില്‍ മകളോട് മോശമായി പെരുമാറിയ ആളിന്റ മുക്കടിച്ച് തകര്‍ത്ത് അമ്മ
- റിമോട്ട് കണ്ട്രോള് ഗേറ്റില്‍ കുടുങ്ങി കുട്ടി മരിച്ച സംഭവം: മൃതദേഹം കാണാനെത്തിയ 55കാരിയായ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചു
- ബസ് യാത്രയ്ക്കിടെ ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ
- മലപ്പുറത്ത് ചികിത്സക്കിടെ നാലുവയസുകാരന് മരിച്ച സംഭവം; മരണകാരണം മുറിവ് തുന്നിക്കെട്ടുന്നതിന് നല്കിയ അനസ്തേഷ്യയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം; കോഴിക്കോട് ചികിത്സയിലിരുന്ന 13കാരി മരിച്ചു
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരുന്ന 13കാരിയാണ് മരിച്ചത്. കണ്ണൂര്‍ തോട്ടടയിലെ രാഗേഷ് ബാബുവിന്റേയും ധന്യ രാഘേഷിന്റേയും മകള്‍ ദക്ഷിണയാണ് മരിച്ചത്. ജൂണ്‍ 12ന് പെണ്‍കുട്ടി മരിച്ചെങ്കിലും മരണകാരം അപൂര്‍വ്വ അമീബകാരണമെന്ന് പരിശോധനാ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നത്. തലവേദനയും ഛര്‍ദ്ദിയുമായിരുന്നു പെണ്‍കുട്ടിക്കുണ്ടായിരുന്നത്.
സ്കൂളില്‍ നിന്ന് മൂന്നാറിലേക്ക് പഠനയാത്ര പോയ സമയത്ത് കുട്ടി പൂളില്‍ കുളിച്ചിരുന്നു. ഇതാണ് രോഗബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ജനുവരി 28ന് യാത്രപോയ കുട്ടിക്ക് മെയ് എട്ടിനാണ് രോഗലക്ഷണം കണ്ടുതുടങ്ങിയത്.