അനുബന്ധ വാര്‍ത്തകള്‍
- 'മറ്റൊരാളുടെ സഹായമില്ലാതെ അമ്മയ്ക്ക് ഈ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ സാധിക്കില്ല, അച്ഛൻ റോയിയും അമ്മയും കലഹിച്ചിരുന്നില്ല'; ഷാജുവിന്റെ ആരോപണങ്ങൾ തള്ളി ജോളിയുടെ മകൻ
- എല്ലാത്തിനും കാരണം സ്വത്തല്ല, ജോളിയെ ഇപ്പോൾ പിടിച്ചത് നന്നായെന്ന് എസ്പി; പൊന്നാമറ്റം വീട് പൂട്ടി സീൽ ചെയ്തു
- ജോളി ആദ്യ ഭർത്താവിന്റെ സഹോദരിയെയും കൊലപ്പെടുത്താൻ ശ്രമിച്ചു, യുവതി കൂടത്തായിയിലെ വീട്ടിൽ വരാൻ ഭയന്നിരുന്നു
- 'തെളിവുണ്ടെങ്കിൽ ജോളി കുറ്റക്കാരി, ദുരൂഹ മരണങ്ങളിൽ തനിക്ക് പങ്കില്ല'; കൈവിട്ട് ഭർത്താവ് ഷാജു
- ആറ് മരണത്തിന് ശേഷം വിവാഹം; ജോളിയുടെ ഭർത്താവും കസ്റ്റഡിയിൽ; കൊല്ലപ്പെട്ടവരിൽ ഷാജുവിന്റെ ആദ്യഭാര്യയും കുട്ടിയും
'വിവാഹം ആഗ്രഹിച്ചിരുന്നില്ല, മുൻകൈയെടുത്തത് ജോളി; റോജോ നേരത്തെ കേസ് കൊടുത്തിരുന്നെങ്കിൽ തന്റെ ഭാര്യയും മകളും രക്ഷപെടുമായിരുന്നു; ജോളിയെ തള്ളി ഷാജു
തെറ്റ് ചെയ്‌തെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ ഷാജു കുടുംബപ്രശ്‌നങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ പറയുന്നില്ലെന്നും കൂട്ടിച്ചേർത്തു.
കൂടത്തായി കൂട്ടക്കൊലപാതക കേസിൽ തനിക്കെതിരായ ആരോപണങ്ങൾ തള്ളി ജോളിയുടെ ഭർത്താവ് ഷാജു. ജോളിയുമായുള്ള വിവാഹം ആഗ്രഹിച്ചിരുന്നില്ലെന്നും വിവാഹത്തിന് മുൻകൈ എടുത്തത് ജോളിയാണെന്നും ഷാജു പറഞ്ഞു. വാർത്താ ചാനലായ 24 ന്യൂസാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. തെറ്റ് ചെയ്‌തെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ ഷാജു കുടുംബപ്രശ്‌നങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ പറയുന്നില്ലെന്നും കൂട്ടിച്ചേർത്തു.
രണ്ടാനച്ഛൻ ഷാജുവിനെതിരെ നേരത്തെ ഗുരുതര ആരോപണങ്ങളുമായി ജോളി-റോയ് ദമ്പതികളുടെ ആദ്യ മകൻ റോമോ രംഗത്തെത്തിയിരുന്നു. രണ്ടാനച്ഛൻ എന്ന നിലയിൽ ഷാജു തങ്ങൾക്ക് ഒരു പരിഗണനയും നൽകിയിട്ടില്ല. തങ്ങളുടെ ഒരു കാര്യത്തിലും അദ്ദേഹം ഇടപെട്ടിട്ടില്ല. വീട്ടിൽ വരും പോകും എന്ന നിലയിലായിരുന്നു. ഷാജുവിനെകൊണ്ട് തനിക്ക് ഒരു ഉപകാരവും ഉണ്ടാകില്ലെന്ന് അറിയാമായിരുന്നു.
താൻ പൂർണമായും നിരപരാധിയാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് ഷാജു നടത്തുന്നത്. വീട്ടിൽ നിന്നും സാധനങ്ങൾ മാറ്റിയതിൽ സംശയിക്കുന്നുണ്ട്. ഈ ഒരു സാഹചര്യത്തിൽ അങ്ങനെയൊരു നീക്കം നടത്തേണ്ട കാര്യമില്ല. നിർണായക തെളിവുകൾ കടത്തിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഷാജു തെറ്റിനെ മറച്ചു പിടിക്കാൻ ശ്രമിക്കുകയാണെന്നും റോമോ പറഞ്ഞിരുന്നു.
അതേസമയം, ജോളിയെ സംശയം തോന്നിയിട്ടില്ലെന്ന് ഷാജുവിന്റെ പിതാവ് സഖറിയ പറയുന്നു. വിവാഹത്തോട് താൻ എതിർപ്പ് അറിയിച്ചിരുന്നു. വിവാഹം നടത്തിയത് സിലിയുടെ സഹോദരനാണെന്നും സഖറിയ കൂട്ടിച്ചേർത്തു.