അനുബന്ധ വാര്‍ത്തകള്‍
- 'ജോളി തന്നെ കുരുക്കാൻ ശ്രമിക്കുന്നു, അന്ത്യചുംബന ചിത്രത്തിൽ അസ്വാഭാവികത ഇല്ല; ഷാജു പറയുന്നു
- ജോളിയോട് പ്രണയമുണ്ടായിരുന്നു, ജോളിയെ സ്വന്തമാക്കാൻ കൊലയ്ക്കു കൂട്ടുനിന്നു; നടുക്കി മൊഴി
- ഭാര്യയെയും മകളെയും കൊല്ലാൻ അവസരമൊരുക്കി; ജോളിക്ക് ഒത്താശ ചെയ്തു; അന്വേഷണസംഘത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് ഷാജു
- 'അവൾ മരിക്കേണ്ടവളായിരുന്നു; ഭാര്യയെയും മകളെയും കൊന്ന കാര്യം പറഞ്ഞിരുന്നു'; ഷാജുവിനെതിരെ ജോളിയുടെ മൊഴി
- 'വിവാഹം ആഗ്രഹിച്ചിരുന്നില്ല, മുൻകൈയെടുത്തത് ജോളി; റോജോ നേരത്തെ കേസ് കൊടുത്തിരുന്നെങ്കിൽ തന്റെ ഭാര്യയും മകളും രക്ഷപെടുമായിരുന്നു; ജോളിയെ തള്ളി ഷാജു
ജോളി എൻ ഐ ടിയിലെ പ്രൊഫസറല്ലെന്ന് നേരത്തേ തന്നെ അറിയാമായിരുന്നു; പള്ളി വികാരിയുടെ വെളിപ്പെടുത്തൽ
കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പര കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ജോളിക്ക് എന്‍ഐടിയിൽ ജോലി ഇല്ല എന്ന കാര്യം നേരത്തേ അറിയാമായിരുന്നുവെന്ന് കൂടത്തായി ലൂര്‍ദ്ദ് മാതാ പള്ളി വികാരി ഫാ ജോസഫ്. ജോളിക്ക് പള്ളിയുമായി നല്ല ബന്ധമായിരുന്നുവെന്ന വാർത്തകളെല്ലാം വ്യാജമാണെന്നും വികാരി വെളിപ്പെടുത്തി.
പള്ളിയിലെ എല്ലാ പരിപാടികളിലും പങ്കെടുക്കുന്ന വിശ്വാസി എന്നതില്‍ കവിഞ്ഞ് പ്രാധാന്യമുള്ള തസ്തികകളിലൊന്നും ജോളി ഒരിക്കലും ഉണ്ടായിരുന്നില്ലെന്നും ഇപ്പോള്‍ പള്ളിയുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളെല്ലാം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
എന്‍.ഐ.ടിയില്‍ അദ്ധ്യാപികയാണെന്നാണ് ഇവര്‍ എല്ലാവരോടും പറഞ്ഞിരുന്നത്. രണ്ട് വര്‍ഷത്തോളമായി ഇടവകയിലെ മുഴുവന്‍ പേര്‍ക്കും ഇക്കാര്യം അറിയാമായിരുന്നു. മതപാഠം പഠിപ്പിക്കാന്‍ പോലും അവരുണ്ടായിരുന്നില്ല. പള്ളിയിലെ വനിതാ കമ്മിറ്റിയിലോ മറ്റോ ഞാനില്ലാതിരുന്ന കാലത്ത് അവര്‍ ഭാരവാഹിയായിട്ടുണ്ടോ എന്നറിയില്ല. അതല്ലാതെ കൂടുതല്‍ പ്രാധാന്യമുള്ള ഒരു സ്ഥാനവും അവര്‍ വഹിച്ചിരുന്നില്ല,’ വികാരി വ്യക്തമാക്കി.