അനുബന്ധ വാര്‍ത്തകള്‍
- ഉത്രയുടെ കുഞ്ഞിനെ കാണാനില്ലാത്ത സംഭവം: രാവിലെ പത്തുമണിക്കുമുന്പ് കുട്ടിയെ സ്റ്റേഷനില്‍ ഹാജരാക്കാന്‍ പൊലീസിന്റെ നിര്‍ദേശം; ഒടുവില്‍ കുട്ടി വീട്ടിലെത്തി
- കിണര്‍ വൃത്തിയാക്കുന്നതിനിടെ കിട്ടിയ പെട്ടി തുറന്നപ്പോള്‍ ഞെട്ടി
- ജുവലറിയില്‍ നിന്ന് പിടികൂടിയ പെരുമ്പാമ്പിന്റെ മുട്ടകള്‍ വിരിഞ്ഞു; പാമ്പിന് കുഞ്ഞുങ്ങളെ ഇന്ന് വനത്തില്‍ വിടും
- ഉത്രയുടെ കൊലപാതകം, കൂടുതൽ പേരെ പ്രതിചേർക്കാൻ പൊലീസ്, പാമ്പിനെ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യും
- കണ്ണൂരില്‍ 10 പേര്‍ക്ക് കൊവിഡ്; അഞ്ചുപേര്‍ക്ക് വന്നത് സമ്പര്‍ക്കത്തിലൂടെ
സൂരജ് വാ തുറക്കുന്നത് കള്ളം പറയാനും തിന്നാനും മാത്രം; കേസില്‍ വാവ സുരേഷിനേയും പിടിച്ചിടാന്‍ സൂരജിന്റെ ശ്രമം
ഭാര്യയെ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി സൂരജ് അന്വേഷണ സംഘത്തോട് പറയുന്നതെല്ലാം കല്ലുവച്ച നുണകള്‍. ആദ്യം കുറ്റം സമ്മതിക്കാതിരുന്ന സൂരജ് പറഞ്ഞത് പാമ്പിനെപോലുള്ള ജീവികളോട് അറപ്പും വെറുപ്പുമാണെന്നാണ്. പിന്നീട് കുറ്റം സമ്മതിച്ച സൂരജ് പറഞ്ഞത് തനിക്ക് പാമ്പിനെ തന്ന കല്ലുവാതുക്കല്‍ സുരേഷിനെ പരിചയപ്പെടുത്തിയത് സാക്ഷാല്‍ വാവ സുരേഷാണെന്ന്.
എന്നാല്‍ സൂരജിന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ച അന്വേഷണ സംഘത്തിന് ഇത് നുണയാണെന്ന് മനസിലായി. വാവ സുരേഷുമായി സൂരജിന് ഒരു ബന്ധവും ഇല്ല. അതേസമയം കൊലപാതകത്തില്‍ സൂരജിന് കൂടുതല്‍ സഹായങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. സൂരജിന് അണലിയെ നല്കാന് അംബാസിഡര്‍ കാറിലെത്തിയ സുരേഷിനൊപ്പം മൂന്നുപേര്‍ കൂടി ഉണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു.