അനുബന്ധ വാര്‍ത്തകള്‍
- അടൂർ പ്രകാശിന് മാത്രം ഇളവ് പോര, കെ സുധാകരൻ ഉടക്കിൽ തന്നെ, ഉറപ്പ് കിട്ടാതെ ദില്ലിയിലേക്കില്ല
- കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്നറിയാം: തെരെഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താസമ്മേളനം വൈകിട്ട് നാലിന്
- ശബരിമല യുവതി പ്രവേശനം: ആചാരം സംരക്ഷിക്കണം, യൂടേണെടുത്ത് സർക്കാർ
- ഞാൻ അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരുമില്ല: വൈകാരിക കുറിപ്പുമായി കെ സുധാകരൻ
- LPG Shortage : ഗ്യാസ് സിലിണ്ടർ ക്ഷാമം: അടിയന്തര നടപടികൾ ആരംഭിച്ച് കേരള സർക്കാർ
കേരളം പോളിംഗ് ബൂത്തിലേക്ക്, ഏപ്രിൽ 9ന് വോട്ടെടുപ്പ്, മെയ് 4-ന് ഫലപ്രഖ്യാപനം
ഡല്‍ഹിയിലെ വിജ്ഞാന് ഭവനില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്.
പതിനാറാമത് കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതികള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 9ന് ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ മെയ് 4-ന് നടക്കും. തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.
ഡല്‍ഹിയിലെ വിജ്ഞാന് ഭവനില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. കേരളത്തിനൊപ്പം തമിഴ്നാട്, പുതുച്ചേരി, അസം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കലണ്ടര്‍:
വിജ്ഞാപനം പുറപ്പെടുവിക്കുന്നത്: മാര്‍ച്ച് 16
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി: മാര്‍ച്ച് 23
സൂക്ഷ്മപരിശോധന: മാര്‍ച്ച് 24
പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി: മാര്‍ച്ച് 26
വോട്ടെടുപ്പ്: ഏപ്രില്‍ 9
വോട്ടെണ്ണല്‍:മെയ് 4
തിരെഞ്ഞെടുപ്പിനായി സംസ്ഥാനത്തുടനീളം 30,471 പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിക്കുന്നത്. 1.38 സ്ത്രീ വോട്ടര്‍മാരും 1.82 പുരുഷ വോട്ടര്‍മാരും പട്ടികയിലുണ്ട്. 4.24 ലക്ഷം കന്നി വോട്ടര്‍മാരാണ് ഇത്തവണയുള്ളത്.