അനുബന്ധ വാര്‍ത്തകള്‍
- കഞ്ചാവ് വാങ്ങാൻ 50 രൂപ നൽകിയില്ല, അമ്മയുടെ കൈകൾ ഇരുമ്പുദണ്ഡുകൊണ്ട് അടിച്ചൊടിച്ചു, വായിൽ തുണി തിരുകി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി 23 കാരൻ
- ഗുണ്ടാ സംഘങ്ങളുടെ കുടിപ്പക: മുന്നുപേരെ കൊലപ്പെടുത്തി തലയറുത്ത് പ്രദർശിപ്പിച്ചു, അതേ രിതിയിൽ പ്രതികാരം
- ഉച്ചത്തിൽ വച്ച റേഡിയോ ഓഫ് ചെയ്തു, അനുജനെ ഇരുമ്പ് ദണ്ഡുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി ചേട്ടൻ
- കുടുംബ വഴക്ക്: ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ജനനേന്ദ്രിയം മുറിച്ചുമാറ്റി ഭാര്യ
- ആദ്യം വിഷം നല്‍കിയത് ചിക്കന്‍കറിയില്‍; ആരോഗ്യപ്രശ്നം ഉണ്ടാകാത്തതിന്റെ കാരണം പഴയ എലിവിഷമാണെന്ന് ഇന്റര്‍നെറ്റില്‍ നിന്നും അറിഞ്ഞു
കായംകുളത്ത് നടുറോഡില്‍ യുവാവിനെ കുത്തിക്കൊന്നു
കഴിഞ്ഞ ദിവസം രാത്രി യുവാവിനെ നടുറോഡില്‍ കുത്തിക്കൊന്നു. കായംകുളം എം.എസ് .എം സ്കൂളിനടുത്തുള്ള വൈദ്യന് വീട്ടില്‍ സിയാദ്(35) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ ഫയര്‍ ഫോഴ്സ് സ്റ്റേഷന് സമീപത്തെ റോഡിലായിരുന്നു സംഭവം നടന്നത്. കുത്തേറ്റു രക്തം വാര്‍ന്ന നിലയില്‍ കിടന്ന സിയാദിന്റെ ഉടന്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സംഭവത്തോടനുബന്ധിച്ച വേട്ട മുജീബ് എന്ന ക്വട്ടേഷന്‍ സംഘ നേതാവിനെ പോലീസ് തിരയുന്നു. ഇയാള്‍ കൊലപാതകം അടക്കം നിരവധി കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് സി.പി.എം ആഹ്വാന പ്രകാരം കായംകുളം നഗരസഭാ പരിധിയില്‍ ബുധനാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.