കഠിനംകുളം കൂട്ടബലാത്സംഗം: യുവതിയെ അഞ്ച് വയസായ കുട്ടിയുടെ മുന്നിൽ വെച്ച് മർദ്ദിച്ചു, പ്രതികൾക്കെതിരെ പോക്‌സോ ചുമത്തും

തിരുവനന്തപുരം| അഭിറാം മനോഹർ| Last Modified വെള്ളി, 5 ജൂണ്‍ 2020 (12:12 IST)
തിരുവനന്തപുരം: കഠിനംകുളത്ത് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ ഭർത്താവടക്കം അഞ്ച് പേർക്കെതിരെയും പോക്‌സോ കുറ്റം ചുമത്തും.യുവതി നൽകിയ പ്രാഥമിക മൊഴിയുടെ അടിസ്ഥാനത്തിൽ അഞ്ചു പേരെ നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു.അതിക്രമം നടന്നത് അഞ്ച് വയസായ കുട്ടിയുടെ കൺമുന്നിൽ വെച്ചായിരുന്നു.അതുകൊണ്ട് തന്നെ യുവതിയുടെ ഭർത്താവുൾപ്പടെ എല്ലാ പ്രതികൾക്കു എതിരെയും പോക്‌സോ ചുമത്തും. മൂത്ത കുട്ടിയെ കേസിൽ സാക്ഷിയാക്കും.

കഠിനംകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.യുവതിയെ മദ്യം കുടിപ്പിച്ച ശേഷം ഭർത്താവിന്റെ ഒത്താശയോടെ സുഹൃത്തുക്കൾ കൂട്ട ബലാത്സംഗത്തിനിരയാക്കിയെന്നാണ് യുവതിയുടെ പരാതി.പീഡനത്തിനിടെ ഓടി രക്ഷപ്പെട്ട യുവതിയെ നാട്ടുകാരാണ് വീട്ടിലെത്തിച്ചത്.സംഭവത്തിൽ യുവതിയുടെ മൊഴി വിശദമായി പരിശോധിച്ച ശേഷമായിരിക്കും കേസിൽ തുടര്‍ നടപടികൾ ഉണ്ടാകും.

സംഭവത്തിന് ശേഷം വീട്ടിലെത്തിയ ഭർത്താവ് കേസ് നൽ‌കരുതെന്ന് ആവശ്യപ്പെട്ട് യുവതിയേയും ഒപ്പമുള്ള അഞ്ച് വയസ്സുകാരനെയും മർദ്ദിച്ചെന്നും പരാതിയിലുണ്ട്.ഭർത്താവിന്‍റെ വീട്ടിൽ താമസിക്കുകയായിരുന്ന യുവതിയെ ഇന്നലെ വൈകിട്ട് നാലരയോടെ വാഹനത്തിൽ കയറ്റി മറ്റൊരിടത്തിൽ എത്തിച്ച ശേഷമായിരുന്നു പീഡിപ്പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :