അനുബന്ധ വാര്‍ത്തകള്‍
- ശബരിമല ഉൾപ്പെടെയുള്ള കാനന ക്ഷേത്രങ്ങൾ തിരികെ നൽകണം; പരമ്പരാഗതമായി കൈവശമുണ്ടായിരുന്ന ക്ഷേത്രങ്ങൾ തിരിച്ചുപിടിക്കാൻ ആദിവാസികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു
- ശബരിമല സ്ത്രീപ്രവേശനം; പമ്പ, നിലയ്ക്കൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നടന്ന അക്രമ സംഭവങ്ങളില്‍ വ്യാപക അറസ്റ്റ്
- രഹ്ന ഫാത്തിമയുടെ വീട് അക്രമിച്ച സംഭവം; ബിജെപി ഏരിയ പ്രസിഡന്റ് അറസ്റ്റില്‍
- ആചാരത്തിന്റെ പേരിൽ സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യം തടയുന്നതിനോട് യോജിപ്പില്ല, ശബരിമല ദർശനത്തിന് ഓൺലൈൻ സമ്പ്രദായം ഏർപ്പെടുത്തും: മുഖ്യമന്ത്രി
- ബ്രൂവറികളുടെ അനുമതി: മാനദണ്ഡങ്ങളിൽ മാറ്റംവരുത്താനൊരുങ്ങി സർക്കാർ
ശബരിമലയിൽ രക്തം വീഴ്ത്തി കലാപമുണ്ടാക്കാനായിരുന്നു രാഹുൽ ഈശ്വറിന്റെ ശ്രമം: കടകംപള്ളി സുരേന്ദ്രൻ
ശബരിമലയിൽ കലാപത്തിന് രാഹുൽ ഈശ്വർ ഗൂഡാലോചന നടത്തിയിരുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഏതുവിധേനയും സംഘർഷമുണ്ടാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും പൊലീസിന്റെ സമയോചിതമായ ഇടപെടലാണ് കലാപം ഒഴിവാകാൻ കാരണമെന്നും മന്ത്രി പറഞ്ഞു.
യുവതികൾ പ്രവേശിച്ചാൽ രക്തം വീഴ്ത്തി ക്ഷേത്രം അടച്ചിടാൻ പദ്ധതിയിട്ടിരുന്നു എന്ന വെളിപ്പെടുത്തലിൽ നിന്നും ഇതാണ് വ്യക്തമാകുന്നത്. പ്ലാൻ ബി മാത്രമാണ് രഹുൽ ഈശ്വർ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതുപോലെ പ്ലാൻ സി യും ഡിയും എല്ലാം തയ്യാറക്കി വച്ചിട്ടുണ്ടാകും.
രാജ്യദ്രോഹവും ഭക്തരോടുള്ളചത്യുമാണിത്. ഇതു തന്നെയാവും ഇനിയും ഇവരുടെ ലക്ഷ്യം. ഇത്തരം പ്രവൃത്തികളെ അനുവദിച്ചുകൊടുക്കാൻ സാധിക്കില്ലെന്നും കടകംപള്ളി സുരേന്ദ്രൻ കൊച്ചിയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.