അനുബന്ധ വാര്ത്തകള്
- മുരളീധരൻ മത്സരിക്കുന്നത് തൊഴിലാക്കിയ ആൾ: പരിഹാസവുമായി വി ശിവൻകുട്ടി
- "ധർമ്മടത്ത് ധർമസങ്കടത്തിൽ യുഡിഎഫ്" മുഖ്യമന്ത്രി പിണറായി വിജയൻ പത്രിക സമർപ്പിച്ചു
- മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന യശ്വന്ത് സിൻഹ തൃണമൂലിൽ ചേർന്നു
- തവനൂരിൽ മത്സരിക്കുമെന്ന് ഫിറോസ് കുന്നുംപറമ്പിൽ
- നേമത്ത് കോൺഗ്രസ് ഗൗരവത്തോടെ കാണുന്നു, കരുത്തനായ സ്ഥാനാർത്ഥിയെ തന്നെ നിർത്തുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
ഹൈക്കമാൻഡ് എന്നാൽ വേണുഗോപാൽ, തൃപ്‌തി ഉള്ളത് കൊണ്ടല്ല തുടരുന്നത്: പൊട്ടിത്തെറിച്ച് കെ സുധാകരൻ
ഹൈക്കമാൻഡ് എന്നാൽ സോണിയ ഗാന്ധിയോ രാഹുൽ ഗാന്ധിയോ അല്ല, കെസി വേണുഗോപാലാണെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ എംപി. വേണുഗോപാലിന്റെ താത്‌പര്യങ്ങൾക്ക് അനുസരിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നതെന്നും കെപിസിസി വർക്കിങ് പ്രസിഡന്റ് എന്ന പദവിയിൽ നിന്നും രാജിവെക്കാത്തത് തിരഞ്ഞെടുപ്പ് വിജയത്തിനു മങ്ങലേൽക്കാൻ കാരണക്കാരനാകരുത് എന്നു കരുതിയാണെന്നും ചാനൽ അഭിമുഖത്തിനിടെ സുധാകരൻ തുറന്നടിച്ചു.
കാര്യക്ഷമതയും വിജയസാധ്യതയും നോക്കി, നിഷ്പക്ഷമായ പട്ടിക താൻ കൊടുത്തിരുന്നു. അതിൽ വലിയ ശതമാനം പേർ തള്ളിപോയി. എന്തുകൊണ്ട് ആ പേരുകൾ ഒഴിവാക്കി എന്ന കാര്യം ബോധ്യപ്പെടുത്തിയില്ല. വേറെ പേര് വന്നപ്പോൾ മാത്രമാണു തള്ളിപ്പോയ കാര്യം അറിഞ്ഞത്. വിജയസാധ്യതയെക്കാൾ വേണ്ടപ്പെട്ടവർ എന്ന പരിഗണനയാണു നേതാക്കൾ നൽകിയത്.
ഇപ്പോഴത്തെ പ്രശ്നങ്ങളുടെ മുഴുവൻ ഉത്തരവാദിത്തം ഉമ്മൻചാണ്ടി, കെ.സി.വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർക്കാണ്. കെപിസിസി പ്രസിഡന്റ് കമ്മിറ്റിയിൽ ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നില്ല. ഭൂരിപക്ഷം കോൺഗ്രസ് പ്രവർത്തകർക്കും നിരാശ സമ്മാനിച്ച സ്ഥാനാർത്ഥി പട്ടികയാണ് പുറത്തുവന്നിരിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.