അനുബന്ധ വാര്‍ത്തകള്‍
- സ്വർണ്ണക്കടത്ത് കേസ്: സ്വപ്നയും സന്ദീപും വെളിപ്പെടുത്തിയത് ഉന്നതരുടെ പേരുകളെന്ന് സൂചന
- സ്വർണ്ണക്കടത്ത് വിഷയത്തിൽ അമിത് ഷാ യോഗം വിളിച്ചു: അന്വേഷണം ഉന്നതരിലേക്കുമെന്ന് സൂചന
- എന്താണ് ഗണ്മാന് ജയഘോഷിനെ അലട്ടുന്നത് ? ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത് എന്തിന് ?
- സ്വപ്നയും സന്ദീപും സംസ്ഥാനം വിട്ടത് തമിഴ്നാട്ടിലേയ്ക്കുള്ള പാസ് ഉപയോഗിച്ച്, യാത്ര ഇങ്ങനെ
- തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ വീണ്ടും ആത്മഹത്യാ ശ്രമം
ജയഘോഷിന്റെ നിയമനം സെക്യൂരിറ്റി കമ്മിറ്റിയുടെ ശുപാർശയില്ലാതെ, ഗൺമാനായത് ഡിജിപിയുടെ ഉത്തരവിൽ
ആത്മഹത്യയ്‌ക്ക് ശ്രമിച്ച യുഎഇ കോൺസുലേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥനായ ജയഘോഷ് ഗൺമാനായത് ഡിജിപിയുടെ ഉത്തരവിൽ. നിലവിൽ ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സെക്യൂരിറ്റി സമിതിക്കാണ് സുരക്ഷാ ഉദ്യോഗസ്ഥനെ നിയമിക്കാനുള്ള അധികാരം. എന്നാൽ ജയഘോഷിന്റെ നിയമനം നടന്നത് സെക്യൂരിറ്റി കമ്മിറ്റി ശുപാര്‍ശയില്ലാതെയാണെന്നാണ് പുറത്തുവരുന്ന വിവരം.
അതേസമയം ചികിത്സയിലുള്ള ജയഘോഷിനെ ആശുപത്രി വിട്ടശേഷം ചോദ്യംചെയ്യാനാണ് കസ്റ്റംസ് തീരുമാനം. ആത്മഹത്യ ശ്രമം ഇയാൾ നടത്തുന്ന നാടകമാണോയെന്ന കാര്യത്തിൽ അന്വേഷണ ഏജൻസികൾക്ക് സംശയമുണ്ട്.ഇതോടെ മിഗ്രേഷനിലും കോൺസുലേറ്റിലും പ്രവർത്തിച്ചപ്പോഴുള്ള ഇയാളുടെ സാമ്പത്തിക വളർച്ചയും അന്വേഷണസംഘം പരിശോധിക്കും.
അതേസമയം സ്വർണ്ണക്കടത്തുകാർ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും താൻ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്നുമാണ് ജയ് ഘോഷ് മജിസ്ടേറ്റിന് മുന്നിൽ നൽകിയ മൊഴി.എന്നാൽ ഇയാൾ എന്തുകൊണ്ട് ഇക്കാര്യങ്ങൾ ഇക്കാര്യങ്ങൾ പൊലീസിനെയോ മറ്റ് ബന്ധപ്പെട്ട അധികൃതരെയോ പരാതി മുഖേനെ പോലും അറിയിച്ചില്ലെന്ന ചോദ്യം നിലനിൽക്കുന്നുണ്ട്. അതോടൊപ്പം കോൺസുലേറ്റിലെ മറ്റ് സുരക്ഷാജീവനക്കാർക്കില്ലാത്ത ഭയം എന്തിനായിരുന്നു ഇദ്ദേഹത്തിനെന്നതും പ്രസക്തമാണ്.