അനുബന്ധ വാര്‍ത്തകള്‍
- സമൂഹ വ്യാപനം ഉണ്ടായാൽ വലിയ പ്രത്യാഘാതം നേരിടേണ്ടിവരിക കേരളത്തിന്: മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി
- ഇന്ത്യയുടെ കൊവിഡ് വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ചു തുടങ്ങി, 12 ആശുപത്രികളീലായി 375 പേരിൽ ആദ്യഘട്ട പരീക്ഷണം
- ലോക്ഡൗണിൽ പിടിച്ചെടുത്ത 72 ലക്ഷം രൂപയുടെ മദ്യക്കുപ്പികൾ റോഡ് റോളർ കയറ്റി നശിപ്പിച്ച് ആന്ധ്രപ്രദേശ് പൊലീസ്
- 24 മണിക്കൂറിനിടെ 34,884 പേർക്ക് രോഗബാധ, 671 മരണം, രാജ്യത്ത് രോഗബാധിതരുടെ എണ്ണം 10,38,716
- സ്വർണക്കടത്ത് കേസ്: ഫൈസൽ ഫരീദിനെതിരെ ഇന്റർപോളിന്റെ ലുക്കൗട്ട് നോട്ടീസ്
ഇ-മൊബിലിറ്റി പദ്ധതിയിൽനിന്നും പിഡബ്ല്യുസിയെ ഒഴിവാക്കും
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വിവാദത്തിനു പിന്നാലെ ഇ മൊബിലിറ്റി പദ്ധതിയിൽനിന്നും പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ ഒഴിവാക്കും. പദ്ധയുടെ കൺസൾട്ടസിയിൽനിന്നുമാണ് പിഡബ്ല്യുസിയെ ഒഴിവാക്കുന്നത്. ഗതാഗത മന്ത്രി എകെ ശശീന്ത്രനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അനുവദിച്ച സമയം അവസാനിച്ചിട്ടും പദ്ധതിയുടെ കരട് സമർപ്പില്ല എന്ന കാരണത്താലാണ് കമ്പനിയെ പദ്ധതിയിൽനിന്നും ഒഴിവാക്കുന്നത് എന്നാണ് വിവരം.
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ വിഷന്‍ ടെക്കളനോളജി നിയമനവുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് നേരത്തെ സ്‌പേസ് പാര്‍ക്ക് കണ്‍സള്‍ട്ടന്‍സിയില്‍ നിന്ന് പിഡബ്ല്യുസിയെ ഒഴിവാക്കിയിരുന്നു. കൺസൾട്ടൻസി കരാറുകൾ പുനഃപരിശോധിയ്ക്കാൻ പാർട്ടി നിർദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്. ഇ മൊബിലിറ്റി പദ്ധതിയിൽ പിഡബ്ല്യുസിയ്ക്ക് കൺസൾട്ടൻസി നൽകിയതി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തൽ ആഴിമതി ആരോപനവുമായി രംഗത്തെഥിയിരുന്നു.