അനുബന്ധ വാര്‍ത്തകള്‍
- 110 ലക്ഷം കോടി രൂപയുടെ അടിസ്ഥാനവികസനം നൽപ്പിലാക്കും: ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
- എം ശിവശങ്കരനെ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
- കോടതിയലക്ഷ്യം: വിവാദ ട്വീറ്റിൽ പ്രശാന്ത് ഭൂഷൺ കുറ്റക്കാരനെന്ന് സുപ്രീം കോടതി
- ആദ്യം വിഷം നല്‍കിയത് ചിക്കന്‍കറിയില്‍; ആരോഗ്യപ്രശ്നം ഉണ്ടാകാത്തതിന്റെ കാരണം പഴയ എലിവിഷമാണെന്ന് ഇന്റര്‍നെറ്റില്‍ നിന്നും അറിഞ്ഞു
- പിതാവും സഹോദരിയും വിഷമാണെന്നറിയാതെ ഐസ്ക്രീം കഴിക്കുന്നത് ആല്ബിന് നോക്കി നിന്നു: ഫോണില്‍ കളിക്കരുതെന്ന് ഉപദേശിച്ചതിന് സമാനതകളില്ലാത്ത പ്രതികാരം
പത്തനംതിട്ടയില്‍ 250 ലിറ്റര്‍ കോട പിടിച്ചെടുത്തു നശിപ്പിച്ചു
പത്തനംതിട്ട ജില്ലയിലെ പെരുനാട് നാറാണംമൂഴി തോണിക്കടവ് കൊളമല റോഡില്‍ കരികിലപ്പാറ ആളൊഴിഞ്ഞ വീടിന്റെ പറമ്പില്‍ നിന്നും 250 ലിറ്റര്‍ കോട പോലീസ് പിടിച്ചെടുത്തു നശിപ്പിച്ചു. പെരുനാട് പോലീസ് സ്റ്റേഷനിലെ ജനമൈത്രി പോലീസ് ബീറ്റ് ഓഫീസര്‍ ജോമോന് ക്വാറന്റീനിലുള്ളവരെയും മറ്റും നിരീക്ഷിച്ചുവരവേ ലഭിച്ച ഫോണ്‍ സന്ദേശത്തെത്തുടര്‍ന്നു പെരുനാട് എസ്ഐ അഷ്റഫിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് കോട പിടിച്ചെടുത്തത്.
കരികിലപ്പാറ ഷാജി എന്നയാളുടെ ഉടമസ്ഥതയിലുള്ള ആള്‍പ്പാര്‍പ്പില്ലാത്ത വീടിന്റെ പറമ്പിലെ കിണറിനു സമീപം മഴക്കുഴിയിലാണ് കോട സൂക്ഷിച്ചിരുന്നത്. 250 ലിറ്റര്‍ കൊള്ളുന്ന വീപ്പയ്ക്കുള്ളില്‍ നിറച്ചനിലയിലാണ് കോട കണ്ടെത്തിയത്. റെയ്ഡ് നടത്തിയ സംഘത്തില്‍ എസ്ഐയെ കൂടാതെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിജു മാത്യു, ഡ്രൈവര്‍ എഎസ്ഐ സുരേഷ് കുമാര്‍, ജനമൈത്രി ബീറ്റ് ഓഫീസര്‍ ജോമോനും ഉണ്ടായിരുന്നു.