1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ilanthoor human sacrifice case Shafi

തോട്ടിലേക്ക് ചൂണ്ടിക്കാട്ടി ഷാഫി, രണ്ടുമണിക്കൂര്‍ മുങ്ങിതപ്പി പൊലീസ്; ഫോണും പാദസരവും കിട്ടിയില്ല

Ilanthoor human sacrifice case Shafi
ഇലന്തൂര്‍ നരബലിക്കേസിലെ മുഖ്യപ്രതിയായ ഷാഫി പറയുന്ന പല കാര്യങ്ങളും നുണയാണെന്ന് പൊലീസിനു സംശയം. പ്രതികള്‍ രണ്ടാമതു കൊലപ്പെടുത്തിയ പദ്മയുടെ പാദസരത്തിനായി ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ പള്ളിക്കൂട്ടുമ്മ ഭാഗത്ത് പൊലീസ് പരിശോധന നടത്തി. ബുധനാഴ്ച രാവിലെ 11.30 മുതല്‍ വൈകുന്നേരം നാലുവരെ എറണാകുളത്തുനിന്നുള്ള വിദഗ്ധര്‍ എ.സി. കനാലില്‍ മുങ്ങിപ്പരിശോധിച്ചെങ്കിലും പാദസരം കിട്ടിയില്ല. പാദസരം ഈ ഭാഗത്തു വലിച്ചെറിഞ്ഞെന്നാണ് ഷാഫി മൊഴി നല്‍കിയത്. 
 
പദ്മയുടെ ഫോണിന് വേണ്ടിയുള്ള തെരച്ചിലും പാഴായി. തോട്ടിലാണ് ഫോണ്‍ വലിച്ചെറിഞ്ഞതെന്ന് രണ്ടാം പ്രതി ഭഗവല്‍ സിങ് പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് തോട്ടില്‍ ഫോണിനുവേണ്ടി തെരച്ചില്‍ നടത്തിയത്. അതും ഫലം കണ്ടില്ല. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
തേനീച്ചയും കടന്നലും കുത്തി മരിച്ചാല്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം; തീരുമാനവുമായി മന്ത്രിസഭ