അനുബന്ധ വാര്‍ത്തകള്‍
- കൈക്കൂലി : അസിസ്റ്റൻ്റ് എഞ്ചിനീയർ പിടിയിൽ
- യു.കെ.യിൽ ജോലി വാഗ്ദാനം ചെയ്തു അഞ്ചു കോടിയോളം തട്ടിയ യുവാവ് അറസ്റ്റിൽ
- നെടുങ്കണ്ടത്ത് ജപ്തി നടപടിക്കിടെ വീട്ടുടമയായ സ്ത്രീ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി
- കെവൈസി അപ്ഡേറ്റുകളുടെ പേരില്‍ ഉപഭോക്താക്കളെ ശല്യപ്പെടുത്തുന്നത് നിര്‍ത്തുക: ബാങ്കുകള്‍ക്ക് ആര്‍ബിഐ മുന്നറിയിപ്പ്!
- എല്ലാം നഷ്ടപ്പെട്ടവരെ ചേര്‍ത്തുപിടിക്കും; മേപ്പാടി ദുരന്തത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം
രക്ഷിതാക്കള്‍ വഴക്കു പറഞ്ഞതിന്റെ മനോവിഷമം: തൊടുപുഴയില്‍ ഒന്‍പതാം ക്ലാസുകാരന് തൂങ്ങിമരിച്ചു
തൊടുപുഴയില്‍ ഒന്‍പതാം ക്ലാസുകാരന് തൂങ്ങിമരിച്ചു. കാഞ്ചിയാറില്‍ പതിനാലുകാരനായ വിദ്യാര്‍ത്ഥിയാണ് തൂങ്ങിമരിച്ചത്. രക്ഷിതാക്കള്‍ വഴക്കു പറഞ്ഞതിന്റെ മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം. ഫോണ്‍ ഉപയോഗത്തെ ചൊല്ലിയും പഠിക്കുന്നതുമായി ബന്ധപ്പെട്ടും മാതാപിതാക്കള്‍ കുട്ടിയെ ശകാരിച്ചിരുന്നു.
ഇതിനു പിന്നാലെ മാതാപിതാക്കള്‍ ജോലിക്ക് പോയി. പിന്നീട് ഇവര്‍ കുട്ടിയെ വിളിച്ചിട്ട് കിട്ടാതായതോടെ അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു. അയല്‍വാസികള്‍ വന്നു നോക്കുമ്പോള്‍ അടുക്കളയുടെ ഭാഗത്തായി കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.