അനുബന്ധ വാര്‍ത്തകള്‍
- റിലേ നിരാഹാര സമരം ആരംഭിച്ച് കർഷർ, വീണ്ടും ചർച്ചയ്ക്ക് ക്ഷണിച്ച് കേന്ദ്രം
- താങ്ങാനാവുന്ന ചിലവിൽ ചികിത്സ ലഭിക്കുകയെന്നത് പൗരന്റെ മൗലിക അവകാശമെന്ന് സുപ്രീം കോടതി
- കർഷക ബില്ലുകൾ കീറിയെറിഞ്ഞ കെജ്രിവാളിന്റെ നടപടി: കെജ്രിവാൾ ഓന്തിനെ പോലെയെന്ന് മീനാക്ഷി ലേഖി
- നാടകീയ രംഗങ്ങളുമായി ഡൽഹി നിയമസഭ: കാർഷിക നിയമങ്ങളുടെ പകർപ്പ് കെജ്രിവാൾ കീറിയെറിഞ്ഞു
- കർഷകരെ തെറ്റിദ്ധരിപ്പിക്കാൻ ഡൽഹി കേന്ദ്രീകരിച്ച് ഗൂഢാലോചന, ആശങ്കകൾക്ക് പരിഹാരം കാണും, കർഷകർക്ക് ഒപ്പമെന്ന് മോദി
സംസ്ഥാനത്തിന്റെ വിശദീകരണം തള്ളി ഗവർണർ, നാളെ പ്രത്യേക നിയമസഭാ സമ്മേളനമില്ല
കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ശുപാർശ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വീണ്ടും തള്ളി. നിയമസഭാ ചേരേണ്ട സാഹചര്യം നിലവിലില്ലെന്ന് ചൂണ്ടികാണിച്ചാണ് ഗവർണർ ശുപാർശ തള്ളിയത്.
നേരത്തെ സർക്കാർ നൽകിയ ശുപാർശ തള്ളിയതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ വിശദീകരണമുൾപ്പടെ പുതിയ ശുപാർശ നൽകിയത്. കേന്ദ്രം പാസാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കാനാണ് സർക്കാർ ബുധനാഴ്‌ച്ച ഒരു മണിക്കൂർ നിയമസഭ സമ്മേളനം വിളിച്ചുചേർക്കാൻ തീരുമാനിച്ചത്. പ്രതിപക്ഷ പിന്തുണയോടെയായിരുന്നു സർക്കാർ നീക്കം.