അനുബന്ധ വാര്‍ത്തകള്‍
- ആത്മപരിശോധനയ്ക്ക് സമയമായി, കപിൽ സിബലിന് പിന്തുണയുമായി കാർത്തി ചിദംബരം
- നിയമസഭാ തിരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും
- രാഹുലും പ്രിയങ്കയും തെരഞ്ഞെടുപ്പ് സമയത്ത് പിക്നിക്കിന് പോയി: ബിഹാറിൽ മഹാസഖ്യം തോൽക്കാൻ കാരണം കോൺഗ്രസ്സെന്ന് ആർജെഡി
- യുഡിഎഫിനും എല്‍ഡിഎഫിനും മത്സരിക്കാന്‍ ഒരമ്മപെറ്റ സഹോദരങ്ങള്‍
- സ്ഥാനാര്‍ഥി നിര്‍ണ്ണയ സമിതി അംഗം എതിര്‍പാര്‍ട്ടി സ്ഥാനാര്‍ത്ഥി!
തെരഞ്ഞെടുപ്പ്: ഒരേ സ്കൂളിലെ സുഹൃത്തുക്കളായ അധ്യാപകര്‍ തമ്മില്‍ നേര്‍ക്കുനേര്‍
ആവണീശ്വരം: സഹോദരങ്ങള്‍ തമ്മില്‍ മത്സരിക്കുന്നതും ബന്ധുക്കള്‍ തമ്മില്‍ മത്സരിക്കുന്നതും ഒക്കെ കേട്ടതുപോലെ ഇപ്പോള്‍ ഒരേ സ്കൂളിലെ സുഹൃത്തുക്കളായ അധ്യാപകര്‍ എതിര് പാര്‍ട്ടികളില്‍ നിന്ന് തദ്ദേശഭരണ സ്ഥാപങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അങ്കംവെട്ടാന്‍ ഒരുങ്ങുന്നു. കുന്നിക്കോട് വിളക്കുടി ഗ്രാമ പഞ്ചായത്തിലെ പതിനേഴാം വാര്‍ഡിലാണ് ഈ മത്സരം.
ആവണീശ്വരം ഇ.പി.പിഎം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ മീരാ ആര്.നായര്‍, എല്‍.ലീന സുരേഷ് എന്നിവരാണ് യഥാക്രമം യു.ഡി.എഫിനും എല്‍.ഡി.എഫിനും വേണ്ടി പരസ്പരം മത്സരിക്കുന്നത്. ഇരുവരും അടുത്ത സുഹൃത്തുക്കളാണെങ്കിലും തികച്ചും അപ്രതീക്ഷിതമായാണ് ഇവര്‍ക്ക് സ്ഥാനാര്‍ഥി ടിക്കറ്റു ലഭിക്കുന്നത്. എങ്കിലും ഇവര്‍ തങ്ങളുടെ സൗഹൃദം വിട്ടുള്ള മത്സരത്തിന് തയ്യാറല്ലെന്നാണ് പറയുന്നത്.
കെ.പി.സി.സി അംഗമായിരുന്ന പി.രാമചന്ദ്രന് നായരുടെ മകളാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ മീര ആര്.നായര്‍, അതെ സമയം വിളക്കുടി ഗ്രാമ പഞ്ചായത് പ്രസിഡന്റായിരുന്ന എം.ശ്രീധരന് പിള്ളയുടെ മകളാണ് ഇടതുപക്ഷ സ്ഥാനാര്‍ഥിയായ ലീനാ സുരേഷ്.