അനുബന്ധ വാര്‍ത്തകള്‍
- അൺലോക്ക് അഞ്ചാം ഘട്ടം, സ്കൂളുകൾ തുറക്കാനുള്ള മാർഗ്ഗനിർദേശങ്ങൾ പുറത്തിറങ്ങി
- കേരളത്തില്‍ 23ലക്ഷത്തോളം പേര്‍ക്ക് കൊവിഡ് വന്നുപോയതായി പഠനം
- രാജ്യത്ത് ഏഴുമാസത്തിനുള്ളില്‍ കൊവിഡ് വാക്സിന് വിതരണം ചെയ്തു തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
- ഇന്ന് സംസ്ഥാനത്ത് നാലു ഹോട്ട്സ്പോട്ടുകള്‍ മാത്രം; ഏഴുപ്രദേശങ്ങളെ ഒഴിവാക്കി
- സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് 110 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് മൂന്നു തവണ രക്ഷപ്പെട്ടു; കുപ്രസിദ്ധ മോഷ്ടാവ് ഡ്രാക്കുള സുരേഷ് വീണ്ടും പിടിയില്‍
കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് മൂന്നു തവണ രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവായ ഡ്രാക്കുള സുരേഷ് എന്ന സുരേഷ് വീണ്ടും പോലീസിന്റെ പിടിയിലായി. മൂന്നു ദിവസത്തിനിടെ മൂന്നു തവണയാണ് ഇയാള്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടത്.
കോലഞ്ചേരി സ്വദേശിയായ ഇയാളെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. അപ്പോഴാണ് ഇയാള്‍ അവസാനമായി രക്ഷപ്പെട്ടത്. ഇരുപതിലേറെ മോഷണ കേസുകളില്‍ പ്രതിയായ സുരേഷിനെ പിടികൂടിയ മൂന്നു പോലീസുകാര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചിട്ടുണ്ട്.
ആദ്യ രണ്ട് തവണകളിലും അങ്കമാലി കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്നാണ് ഇയാള്‍ രക്ഷപ്പെട്ടിരുന്നത്. പ്രതി വീണ്ടും വീണ്ടും രക്ഷപ്പെട്ടതോടെ പ്രത്യേക അന്വേഷണ സംഘം തന്നെ രൂപീകരിച്ചിരുന്നു.