അനുബന്ധ വാര്‍ത്തകള്‍
- ബസ് ചാർജ് വർധന അനിവാര്യമെന്ന് ഗതാഗതമന്ത്രി, തീരുമാനം മുഖ്യമന്ത്രി എത്തികഴിഞ്ഞ്
- കെഎസ്ആര്‍ടിസിയില്‍ കൊറോണ പ്രതിസന്ധി ഇല്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു
- ഉറപ്പുകൾ പാലിക്കപ്പെട്ടില്ല: ഡിസംബർ 21 മുതൽ അനിശ്ചിതകാല ബസ് സമരം
- സംസ്ഥാനത്ത് ബസ് ചാർജ് കൂട്ടുമെന്ന് ഗതാഗത മന്ത്രി, എത്ര രൂപയാക്കണമെന്നുള്ള തീരുമാനം ഉടൻ
- തിയേറ്റർ ഉടമകൾ പിന്തുണച്ചില്ല, മരക്കാർ തിയേറ്ററിലെത്തിക്കാൻ എല്ലാ ശ്രമവും നടത്തി: ആന്റണി പെരുമ്പാവൂർ
ബസ് ചാർജ് കൂട്ടും: വിദ്യാർത്ഥികളുടെ നിരക്കും വർധിപ്പിക്കേണ്ടി വരും: ഗതാഗത മന്ത്രി
ബസ് ചാർജ് വർധിപ്പിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം ന്യായമായതാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. നിലവിലെ സാഹചര്യത്തിൽ ബസ് ചാർജ് വർധന അനിവാര്യമാണെന്നും മന്ത്രി മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.
വിദ്യർത്ഥികളുടെ ചാർജ് വർധനവാണ് ബസുടമകൾ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്. രണ്ട് രൂപ കൊടുക്കുന്നത് ഇപ്പോൾ വിദ്യാർത്ഥികൾക്ക് തന്നെ നാണക്കേടാണ്. അഞ്ച് രൂപ കൊടുത്തിട്ട് അവർ ബാക്കി വാങ്ങിക്കില്ലെന്നാണ് പറയുന്നത്. രണ്ട് രൂപ വിദ്യാർത്ഥികൾ കൊടുക്കുന്നത് 2012 മുതലാണ് ആരംഭിച്ചത്. ഇപ്പോഴും 2 രൂപ കൊടുക്കുന്നത് വിദ്യാർത്ഥികൾക്ക് തന്നെ മനപ്രയാസമുണ്ടാക്കുന്നുണ്ട്. വിദ്യാർത്ഥികളെ കയറ്റാത്ത ബസുകളുടെ പെർമിറ്റ് കട്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
ബസ് യാത്രാ നിരക്ക് മിനിമം ചാർജ് 12 രൂപയാക്കണം എന്നാവശ്യപ്പെട്ട് ഉടമകൾ സമരത്തിന് കടക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.