അനുബന്ധ വാര്‍ത്തകള്‍
- IPL Finals 2024: സ്റ്റാര്‍ക്കിന്റെ സ്പാര്‍ക്ക്, വെങ്കിടേഷിന്റെ അയ്യര്‍ കളി, ഹൈദരാബാദിനെ തകര്‍ത്ത് കൊല്‍ക്കത്തയ്ക്ക് മൂന്നാം ഐപിഎല്‍ കിരീടം
- ISL: ചെക്കനെങ്കിലും കപ്പടിക്കട്ടെ, സഹലിന്റെ ഗോളില്‍ മോഹന്‍ ബഗാന് ഐഎസ്എല്‍ ഫൈനലില്‍
- ദേവ്ദത്തിനെ കൊടുത്ത് ആവേശിനെ വാങ്ങി, രാജസ്ഥാൻ റോയൽസിനടിച്ചത് രണ്ട് ലോട്ടറി
- T20 Worldcup: കോലിയും വേണ്ട, ഹാര്‍ദ്ദിക്കും വേണ്ട: ലോകകപ്പിനായുള്ള തന്റെ ഇലവന് പ്രഖ്യാപിച്ച് സഞ്ജയ് മഞ്ജരേക്കര്‍
- 14 കളികളിലും ഓപ്പണർമാർക്ക് തിളങ്ങാനാകില്ലല്ലോ, ഹൈദരാബാദിന്റെ തോല്‍വിയില്‍ ഡാനിയേല്‍ വെറ്റോറി
നോക്കൗട്ടില്‍ നെഞ്ചിടിക്കാത്ത ഒരു ഇന്ത്യക്കാരന് ഇവിടുണ്ട്, കെകെആറിന്റെ നിര്‍ണായക മത്സരങ്ങളിലെ ഹീറോയായി വെങ്കിടേഷ് അയ്യര്‍
Venkitesh Iyer,KKR
പ്രധാന ടൂര്‍ണമെന്റുകളിലെ നോക്കൗട്ട് മത്സരങ്ങളില്‍ സമ്മര്‍ദ്ദം മൂലം മത്സരങ്ങള്‍ കൈവിടുന്ന ഇന്ത്യന്‍ താരങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാണ് താനെന്ന് ഈ സീസണില്‍ വെങ്കിടേഷ് അയ്യര്‍ കാണിച്ചുതന്നിരിക്കുകയാണ്. നോക്കൗട്ടിന്റെ സമ്മര്‍ദ്ദത്തില്‍ റിയാന്‍ പരാഗ്, സഞ്ജു സാംസണ്,ശിവം ദുബെ അടക്കമുള്ള താരങ്ങള്‍ പതറിയപ്പൊള് അവസാന ക്വാളിഫയര്‍,ഫൈനല്‍ മത്സരങ്ങളില്‍ അര്‍ധസെഞ്ചുറിയുമായി വെങ്കിടേഷ് തിളങ്ങി. ഹൈദരാബാദിനെതിരെ ആദ്യ ക്വാളിഫയറില്‍ 28 പന്തില്‍ 51 റണ്‍സും ഫൈനല്‍ മത്സരത്തില്‍ 26 പന്തില്‍ 52 റണ്‍സുമാണ് താരം അടിച്ചെടുത്തത്.
ഫൈനല്‍ മത്സരത്തില്‍ ആദ്യ വിക്കറ്റ് വീണ് ക്രീസിലെത്തിയ വെങ്കിടേഷ് ഫൈനലിന്റെ യാതൊരു സമ്മര്‍ദ്ദവുമില്ലാതെയാണ് ബാറ്റ് വീശിയത്. നിര്‍ണായക മത്സരങ്ങളില്‍ തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്താന്‍ ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് മാത്രമല്ല ഇന്ത്യക്കാര്‍ക്കും സാധിക്കുമെന്ന് തന്റെ പ്രകടനങ്ങളിലൂടെ വെങ്കിടേഷ് പറയുന്നു. ലോകകപ്പില്‍ ഇന്ത്യ മിസ് ചെയ്യുന്നതും വെങ്കിടേഷിനെ പോലെ നോക്കൗട്ട് മത്സരങ്ങളുടെ സമ്മര്ദ്ദമേല്ക്കാത്ത താരങ്ങളെയാകും.