അനുബന്ധ വാര്‍ത്തകള്‍
- ഈ പൈസയും വെച്ച് നിങ്ങൾ എന്താണ് ചെയ്യുന്നത്, അൻസാരി ജോസഫിനും യഷ് ദയാലിനുമായി കോടികൾ മുടക്കിയ ആർസിബിക്കെതിരെ ആരാധകർ
- ഓനെ കൊണ്ടൊന്നും ആവില്ല സാറെ, വീണ്ടും നിരാശപ്പെടുത്തി സഞ്ജു
- പുതുമുഖത്താരത്തിനായി ചെന്നൈ മുടക്കിയത് 8.4 കോടി, ആരാണ് സമീർ റിസ്വി?
- കോടികൾക്ക് പുല്ലുവില, ഐപിഎൽ ലേലത്തിൽ 3 ഓസീസ് താരങ്ങൾക്ക് വേണ്ടി ടീമുകൾ മുടക്കിയത് 52 കോടി!
- സണ്‍റൈസേഴ്സിന്റെ സൂര്യന് ഇനിയും ഉദിച്ചിട്ടില്ല, ടി20യില്‍ കമ്മിന്‍സിന് 20 കോടി എന്നത് നഷ്ടകച്ചവടം
ഐപിഎല്ലിൽ ബാറ്റർമാർക്ക് തിരിച്ചടി, ഐപിഎൽ ബൗൺസർ നിയമത്തിൽ ചരിത്രമാറ്റം
ഐപിഎല്‍ 2024 സീസണ്‍ മുതല്‍ ബൗണ്‍സര്‍ നിയമത്തില്‍ മാറ്റം വരുന്നു. അടുത്ത സീസണ്‍ മുതല്‍ ഓരോ ഓവറിലും രണ്ട് വീതം ബൗണ്‍സറുകള്‍ ബൗളര്‍മാര്‍ക്ക് എറിയാന്‍ സാധിക്കുമെന്നാണ് ഇഎസ്പിഎന്‍ ക്രിക്കിന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബൗളര്‍മാര്‍ക്കും അര്‍ഹമായ സാന്നിധ്യം ലഭിക്കാനാണ് നിയമത്തില്‍ മാറ്റം വരുന്നത്. നേരത്തെ ഇന്ത്യയുടെ ആഭ്യന്തര ടി20 ടൂര്‍ണമെന്റായ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഒരോവറില്‍ 2 വീതം ബൗണ്‍സര്‍ പരീക്ഷണാര്‍ഥം അനുവദിച്ചിരുന്നു.
ഒരോവറില്‍ രണ്ട് ബൗണ്‍സറുകള്‍ എന്നത് കളിയില്‍ ബൗളര്‍മാര്‍ക്ക് കൂടുതല്‍ മുന്‍തൂക്കം നല്‍കുന്നതാണ്. മുന്‍പ് ഒരോവറില്‍ ഒരു ബൗണ്‍സര്‍ വന്നുകഴിഞ്ഞാല്‍ പിന്നെ ബാറ്റര്‍മാര്‍ക്ക് മറ്റൊരു ബൗണ്‍സര്‍ വരുമെന്ന് ഭയപ്പെടേണ്ട ആവശ്യമില്ല. പുതിയ നിയമം വരുന്നതോട് കൂടി ഷോര്‍ട്ട് ബൗളുകളെ ഭയപ്പെടുന്ന ബാറ്റര്‍മാര്‍ക്ക് തങ്ങളുടെ ടെക്‌നിക് മെച്ചപ്പെടുത്തേണ്ടതായി വരും. പുതിയ മാറ്റം ഡെത്ത് ഓവറുകളില്‍ ബൗളര്‍ക്ക് കൂടുതല്‍ നിയന്ത്രണം നല്‍കുമെന്ന് ഇന്ത്യന്‍ പേസറായ ജയദേവ് ഉനദ്ഘട്ട് നിരീക്ഷിച്ചു. അതേസമയം ഐപിഎല്‍ 2023ല്‍ നടപ്പിലാക്കിയ ഇമ്പാക്ട് പ്ലെയര്‍ നിയമം അടുത്ത സീസണിലും തുടരും.