അനുബന്ധ വാര്‍ത്തകള്‍
- ധോനിയെ പോലെ ഒരു നായകൻ ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമില്ല
- തുറിച്ചു നോട്ടത്തിലും ഹസ്തദാനം ഒഴിവാക്കുന്നതിലും ഒതുങ്ങിയില്ല, സോഷ്യൽ മീഡിയയിലും ഗാംഗുലി-കോലി പോര്
- ഒരടി അന്നേ ഓങ്ങി വെച്ചതാണ് ഇപ്പോഴാണ് സാധിച്ചത്, ഇന്നലെ നടന്നത് പ്രതികാരമെന്ന് ഹെറ്റ്മെയർ
- ധോനിയെ പോലെയാണ് സഞ്ജു ഇന്നലെ കളിച്ചത്. വളരെയധികം സ്പെഷ്യലായ കളിക്കാരൻ: സഞ്ജുവിനെ പുകഴ്ത്തി മുൻ ഇന്ത്യൻ താരം
- ഹാര്‍ദിക് ആദ്യമായൊന്നുമല്ല ഇങ്ങനെ അഗ്രഷന് കാണിക്കുന്നത്; വിമര്‍ശകര്‍ക്ക് മറുപടിയുമായി കുറിപ്പ്
ലഖ്നൗവിൽ പോകാനിരുന്നതാണ്, ഗുജറാത്തിലെത്തിയത് നെഹ്റ കാരണമെന്ന് ഹാർദ്ദിക്
ഇന്ത്യൻ പ്രീമിയർ ലീഗിൽ തങ്ങളുടെ അരങ്ങേറ്റ സീസണിൽ തന്നെ കപ്പുയർത്തിയ ടീമാണ് ഗുജറാത്ത് ടൈറ്റൻസ്. ഹാർദ്ദിക് പാണ്ഡ്യയുടെ ഓൾറൗണ്ട് മികവും ക്യാപ്റ്റൻസി മികവുമായിരുന്നു ഗുജറാത്തിനെ ഐപിഎൽ വിജയികളാക്കുന്നതിൽ നിർണായകമായിരുന്നത്. എന്നാൽ ഒട്ടേറെ മാറ്റങ്ങൾ ഐപിഎല്ലിൽ ഉണ്ടായ കഴിഞ്ഞ സീസണിൽ താൻ ആദ്യം ചേരാനിരുന്നത് ലഖ്നൗ സൂപ്പർ ജയൻ്റിസിനൊപ്പമായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഹാർദ്ദിക്.
ഐപിഎല്ലിലെ മറ്റൊരു പുതിയ ടീമായ ലഖ്നൗ സൂപ്പർ ജയൻ്സും എന്ന സമീപിച്ചിരുന്നു. എൻ്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് ലഖ്നൗവിനെ നയിക്കുന്നത്. അന്നത്തെ സാഹചര്യത്തിൽ അങ്ങനെ ഒരാൾക്കൊപ്പം കളിക്കേണ്ടത് പ്രധാനമായിരുന്നു. അതിനാൽ ലഖ്നൗവിൽ കളിക്കാനായി ഞാൻ തയ്യാറെടുത്തിരുന്നു. എന്നാൽ ഗുജറാത്ത് പരിശീലകനായ ആശിഷ് നെഹ്റയുടെ ഫോൺ കോളാണ് എല്ലാം മാറ്റിമറിച്ചത്. എന്നോട് ഗുജറാത്തിൻ്റെ ക്യാപ്റ്റൻസി ഏറ്റെടുക്കാൻ പറഞ്ഞത് അദ്ദേഹമാണ്. തികച്ചും സർപ്രൈസിംഗ് ആയിരുന്നു അത്. പാണ്ഡ്യ പറയുന്നു.