അനുബന്ധ വാര്‍ത്തകള്‍
- ജൂൺ 12-ലെ ട്രംപ്-കിം ഉച്ചകോടി മാറ്റിവച്ചേക്കും
- നടുറോഡിലൂടെ പ്രതിയെ നഗ്നനായി നടത്തിച്ച് പൊലീസ്; സിസി ടിവി ദൃശ്യങ്ങൾ പുറത്ത്
- കാമുകിയുടെ ചായയില്‍ അബോര്ഷന് ഗുളികകള്‍ കലര്‍ത്തി ഗര്‍ഭച്ഛിദ്രം നടത്തി; ഡോക്ടര്‍ക്ക് ശിക്ഷ വിധിച്ച് കോടതി
- 'പങ്കാളിക്കൊപ്പം സയനൈഡ് കഴിച്ചു, പിന്നെ സ്വയം വെടിവെച്ചു'; ഹിറ്റ്ലറിന്റെ മരണകാരണം ഇങ്ങനെ
- ക്യൂബയിൽ 104 യാത്രക്കാരുമായി വിമാനം തകർന്നുവീണു
മലേഷ്യൻ വിമാനം തകർത്തതിനു പിന്നിൽ റഷ്യൻ മിസൈലുകൾ; തെളിവുകൾ വെളിപ്പെടുത്തി അന്വേഷണ സംഘം
2014 ജൂലൈ 17 ആംസ്റ്റർഡാമിൽ നിന്നും മലേഷ്യയിലെ ക്വാലാലംപൂരിലേക്ക് തിരിച്ച വിമാനം തകർന്നു വീണതിനു പിന്നിൽ റഷ്യയുടെ മിസൈലുകളാണെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. റഷ്യൻ സൈന്യത്തിന്റെ മിസൈലാണ് വിമാനം തകർത്തത് എന്ന് ഓസ്‌ട്രേലിയ, ബെല്‍ജിയം, മലേഷ്യ, നെതര്‍ലന്‍ഡ്‌സ്, യുക്രെയ്ന്‍ എന്നിവിടങ്ങളിൽ നിന്നുമുള്ള പ്രോസിക്യൂട്ടർമാരുടെ സംയുക്ത സംഘം കണ്ടെത്തി.
298 യാത്രക്കാരുമായി പറന്ന വിമാനത്തെ തകർക്കാനായി റഷ്യൻ സൈന്യത്തിന്റെ ബക്- ടെലർ മിസൈലുകളാണ് ഉപയോഗിച്ചത്. മിസൈ വിക്ഷേപിക്കുന്നതിനുവേണ്ടി ഉപയോഗിച്ച എല്ലാ വാഹനങ്ങളും മലേഷ്യൻ സൈന്യത്തിന്റെ തന്നെയാണ് എന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
റഷ്യയുടെ 53ആം ആന്റി എയർക്രാഫ്റ്റ് ബ്രിഗേഡിൽ നിന്നുമാണ് മിസൈൽ വിക്ഷേപിച്ചത് എന്നാണ് അന്വേഷണ് സംഘത്തിന്റെ നിഗമനം. ബക് മിസൈലുകൾ ആണ് വിമാനം തകർന്നു വീഴാൻ കാരണം എന്ന് നേരത്തെ തന്നെ അന്വേഷണ സംഘം വെളിപ്പെടുത്തിയിരുന്നു. എന്നാൽ എവിടെ നിന്നുമാണ് മിസൈൽ വിക്ഷേപിച്ചത് എന്ന് വ്യക്തമാക്കാൻ അന്ന് സാധിച്ചിരുന്നില്ല.