അനുബന്ധ വാര്‍ത്തകള്‍
- ക്യൂബയില്‍ വിമാനം തകര്‍ന്ന് നൂറിലധികം പേര്‍ മരിച്ചു; അപകടകാരണം വ്യക്തമായിട്ടില്ല - സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു
- അൾജീരിയയിൽ സൈനിക വിമാനം തകർന്നു വീണു; നൂറിലധികം പേർ മരണപ്പെട്ടു, മരണ സംഖ്യ ഇനിയും ഉയർന്നേക്കും
- കേരളം രക്ഷപ്പെട്ടു; ചൈനീസ് ബഹിരാകാശ നിലയം ഭൂമിയില്‍ പതിച്ചു - വീണത് ശാന്തസമുദ്രത്തിൽ
- യാത്രാ വിമാനം ഇറാനിൽ തകര്‍ന്നു വീണു; 66 പേരും കൊല്ലപ്പെട്ടന്ന് റിപ്പോര്‍ട്ട്
- എയർ ഇന്ത്യയും വിസ്താരയും നേര്‍ക്കുനേര്‍; മുംബൈയില്‍ ആകശദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ക്യൂബയിൽ 104 യാത്രക്കാരുമായി വിമാനം തകർന്നുവീണു
104 യാത്രക്കാരുമായി വിമാനം തകർന്നുവീണു
ക്യൂബയിൽ 104 യാത്രക്കാരുമായി പറന്നുയർന്നയുടൻ വിമാനം തകർന്നു വീണു. ഹോസെ മാർട്ടി രാജ്യാന്തര വിമാനത്താവളത്തിന് സമീപമാണ് സംഭവം. ബോയിങ് 737 വിമാനമാണ് തകർന്നത്.
ക്യൂബൻ നഗരമായ ഹോൾഗ്വിനിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. സാന്റിയാഗോ ഡേ ലാസ്‌വേഗാസ് നഗരത്തിന് സമീപത്തുള്ള കൃഷിയിടത്തിലാണ് വിമാനം തകർന്നു വീണത്. വീണതും വിമാനം പൊട്ടിത്തിറിച്ച് കത്തിയമർന്നു. അഗ്‌നിശമന സേനയെത്തിയതിന് ശേഷമാണ് തീയണച്ചത്.
സാങ്കേതികത്തകരാറുകൾ പതിവായതോടെ ക്യൂബാന തങ്ങളുടെ ഒട്ടേറെ വിമാനങ്ങൾ അടുത്തിടെ സർവീസിൽ നിന്നും നീക്കിയിരുന്നു. ഇവയ്‌ക്ക് പകരം മെക്‌സിക്കൻ കമ്പനിയായ ബ്ലൂ പനോരമ എയർലൈനിൽ നിന്ന് വാടകയ്‌ക്കെടുത്ത വിമാനങ്ങളിലൊന്നാണ് ദുരന്തത്തിപ്പെട്ടത്.