അനുബന്ധ വാര്‍ത്തകള്‍
- ഒമിക്രോൺ: ഇന്ത്യയിലെത്തുന്ന അന്താരാഷ്ട്ര യാത്രികർക്ക് ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ
- വാക്സിനെടുക്കാത്തവര്‍ക്ക് ഡിസംബര്‍ ഒന്ന് മുതല്‍ പതിനഞ്ച് വരെ പ്രത്യേക വാക്സിനേഷന് യജ്ഞം സംഘടിപ്പിക്കാന്‍ ആരോഗ്യവകുപ്പ്
- കോവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവര്‍ക്ക് സൗജന്യ ചികിത്സ നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി
- രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 8,954; മരണം 267
- ജിഡിപി തുടർച്ചയായ നാലാം സാമ്പത്തിക പാദത്തിലും ഉയർന്നു, 8.4 ശതമാനം വളർച്ച
സൗദി അറേബ്യയിൽ ആദ്യ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു
റിയാദ്: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സൗദി അറേബ്യയിൽ സ്ഥിരീകരിച്ചു. ഒരു വടക്കന്‍ ആഫ്രിക്കന്‍ രാജ്യത്ത് നിന്നെത്തിയ യാത്രികനാണ് വകഭേദം സ്ഥിരീകരിച്ചതെന്ന് സൗദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
യാത്രികനെയും ഇയാളുമായി സമ്പർക്കം പുലർത്തിയവരെയും ഐസൊലേഷനിൽ പ്രവേശിച്ചിരിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. മലാവി, സാംബിയ, മഡഗസ്‌ക്കര്‍, അംഗോള, സീഷെല്‍സ്, മൗറീഷ്യസ്, കൊമറോസ് എന്നിവിടങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ സൗദി അറേബ്യ റദ്ദാക്കിയിരുന്നു. മറ്റ് രാജ്യങ്ങളിൽ നിന്നെത്തുന്നവരുടെ ക്വാറന്റീനും സൗദി കർശനമാക്കിയിട്ടുണ്ട്.