1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. BBC LAUNCHES HUGE NEW INTERNATIONAL PROJECT

വ്യാജ വാര്‍ത്തകളെ പിടികൂടാന്‍ പുതിയ നീക്കവുമായി ബിബിസി

വ്യാജ വാര്‍ത്തകളെ പിടികൂടാന്‍ പുതിയ നീക്കവുമായി ബിബിസി

ബിബിസി
തെറ്റായ വിവരങ്ങൾ എങ്ങനെയാണ് ആളുകളിലേക്ക് എത്തുന്നത് എന്നതിനെക്കുറിച്ച് ബോധവത്‌ക്കരണം നടത്തുന്നതിനായി ബ്രിട്ടീഷ് ബ്രോഡ്‌കാസ്‌റ്റിംഗ് ചാനലായ ബിബിസി നവംബർ 12 വെള്ളിയാഴ്‌ച്ച 'ബിയോണ്ട് ഫേക്ക് ന്യൂസ്' എന്ന പ്രോജക്‌ട് സമാരംഭിക്കുന്നു.
 
തെറ്റായ വാർത്തകൾ പങ്കിടുന്നതിന് ആളുകളെ പ്രേരിപ്പിക്കുന്നത് എന്താണെന്നുള്ളതിനെ അടിസ്ഥാനമാക്കി നടത്തിയ പഠനം മുഖേനയാണ് പ്രോജക്‌ട് നടത്തുക. ഇന്ത്യ, കെനിയ, നൈജീരിയ എന്നിവിടങ്ങളിലെ ഉപയോക്താക്കളുടെ എൻക്രിപ്‌റ്റ് ചെയ്‌ത മെസെജിംഗ് ആപ്പ് മുഖേന തെറ്റായ വിവരങ്ങൾ എന്തിന്, എങ്ങനെ പങ്കിടുന്നു എന്നും പഠനം വ്യക്തമാക്കുന്നു.
 
ഇന്ത്യയിലും കെനിയയിലും ഈ പ്രോജക്‌ട് സംബന്ധിച്ചുള്ള വർക്ക്‌ഷോപ്പുകൾ  ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് യുകെയെ മുക്തമാക്കുന്നതിൽ നിന്ന് രാജ്യത്തുടനീളമുള്ള സ്‌കൂളുകളിലും ഈ ഡിജിറ്റൽ ലിറ്ററസി വർക്ക്‌ഷോപ്പ് പ്രവർത്തിക്കുന്നു. 
 
വ്യാജമോ യഥാർത്ഥമോ? സത്യമോ നുണയോ? സുതാര്യമോ മനഃപൂർവ്വം തെറ്റിദ്ധരിപ്പിക്കുന്നതോ? - ഇതിലെ വ്യത്യാസം നിങ്ങൾക്ക് എങ്ങനെ പറയാൻ കഴിയും? വിശ്വാസത്തെ വളർത്തിയെടുക്കാൻ സഹായിക്കുന്നതിന് നിങ്ങൾക്ക് എന്തു ചെയ്യാനാകും? 'ബിയോണ്ട് ഫേക്ക് ന്യൂസി'ൽ ബിബിസി ചർച്ച ചെയ്യുന്നത് ഇതിനെക്കുറിച്ചാണ്. ബിബിസി വിദഗ്‌ധരായ മാധ്യമപ്രവർത്തകർ ലോകമെമ്പാടുമുള്ള ടെലിവിഷൻ, റേഡിയോ, ഓൺലൈൻ എന്നിവയിൽ നിന്നുള്ള വാർത്തകൾ ഈ വർക്ക്‌ഷോപ്പിന്റെ ഭാഗമാക്കുന്നു. 
About Writer
Rijisha M.
അടുത്ത ലേഖനം
കൂട്ടബലാത്സംഗത്തിനൊടുവിൽ സ്വകാര്യ ഭാഗത്ത് വടികുത്തിയിറക്കി; ക്രൂരമായി പീഡിപ്പിച്ച് കൊന്നത് യുവതിയുടെ മുൻ ഭർത്താവും സുഹൃത്തുക്കളും