അനുബന്ധ വാര്‍ത്തകള്‍
- Shafi Parambil: പാലക്കാട് എംഎൽഎ സ്ഥാനം ഷാഫി പറമ്പിൽ രാജിവെച്ചു, പകരക്കാരനായി രാഹുൽ മാങ്കൂട്ടമോ ബിടി ബൽറാമോ?
- Reporter TV: 'പ്രൊഫഷണല്‍ അല്ലാത്ത ഒരു പറ്റം കോമാളികള്‍ നയിക്കുന്ന ചാനല്‍'; റിപ്പോര്‍ട്ടര്‍ ടിവിയില്‍ നിന്ന് മാധ്യമപ്രവര്‍ത്തക രാജിവെച്ചു, രൂക്ഷവിമര്‍ശനം
- കുര്‍ബാന തര്‍ക്കം തിരിച്ചടിയായി; ജോര്‍ജ് ആലഞ്ചേരിയുടെ രാജി വത്തിക്കാന്‍ ആവശ്യപ്പെട്ടതെന്ന് റിപ്പോര്‍ട്ട്
- ഒട്ടും എളുപ്പമുള്ള തീരുമാനമല്ല, പുതിയ നായകനൊപ്പം നിൽക്കും, പാക് നായകസ്ഥാനം രാജിവെച്ച് ബാബർ അസം
- തുടരെ തോൽവികൾ, പാകിസ്ഥാൻ മുഖ്യ സെലക്ടർ സ്ഥാനം ഇൻസമാം ഉൾ ഹഖ് രാജിവെച്ചു
45 മിനിറ്റിനകം സ്ഥാനമൊഴിയണമെന്ന് സൈന്യത്തിന്റെ അന്ത്യശാസനം, ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞ് ഷെയ്ഖ് ഹസീന
ബംഗ്ലാദേശ് സര്‍ക്കാരിനെതിരായ വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമാകുന്നതിനിടെ ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനം രാജി വെച്ച് ഷെയ്ഖ് ഹസീന. നേരത്തെ 45 മിനിറ്റിനുള്ളില്‍ രാജിവെയ്ക്കണമെന്ന് സൈന്യം പ്രധാനമന്ത്രിക്ക് അന്ത്യശാസനം നല്‍കിയിരുന്നു. ഞായറാഴ്ച പ്രതിഷേധം രൂക്ഷമായിരുന്നുവെങ്കിലും പ്രക്ഷോഭകാരികളെ ഭീകരവാദികളെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി പ്രതിഷേധം ശക്തമായി അടിച്ചമര്‍ത്തുമെന്ന നിലപാടിലായിരുന്നു. എന്നാല്‍ സൈന്യം നേരിട്ട് നിലപാട് അറിയിച്ചതോടെയാണ് രാജി തീരുമാനം.
ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ടുള്ള വിദ്യാര്‍ഥിപ്രക്ഷോഭത്തില്‍ 91 പേര് കൊല്ലപ്പെട്ടിരുന്നു. ഇരുനൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. പ്രക്ഷോഭകാരികള്‍ക്കെതിരെ ഭരണകക്ഷിയായ അവാമി ലീഗിന്റെ പ്രവര്‍ത്തകരും രംഗത്തുവന്നതാണ് സംഘര്‍ഷത്തിന് കാരണമായത്. 14 പോലീസുകാരും ഈ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടു. ധാക്കയിലെ മെഡിക്കല്‍ കോളേജും അവാമിലീഗ് പാര്‍ട്ടിയുടെ ഓഫീസുകളും പ്രക്ഷോഭകാരികള്‍ തകര്‍ത്തു. പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഫെയ്സ്ബുക്ക്,വാട്സാപ്പ്,ഇന്‍സ്റ്റഗ്രാം അടക്കമുള്ള സാമൂഹികമാധ്യമങ്ങളുടെ പ്രവര്‍ത്തനം രാജ്യത്ത് നിര്‍ത്തി. മൊബൈല്‍ ഇന്റര്‍നെറ്റ് സേവനവും നിരോധിച്ചു.