അനുബന്ധ വാര്‍ത്തകള്‍
- നിങ്ങളാണ് എനിക്ക് എക്കാലത്തെയും വലിയ താരം, കിരീടം നേട്ടം കൊണ്ട് അളക്കേണ്ടതല്ല നിങ്ങളുടെ കരിയർ : വിരാട് കോലി
- അവന് എത്ര ഓടുമെന്ന് ഞങ്ങള്‍ക്ക് അറിയാം; മെസിയെ പൂട്ടുമെന്ന് ക്രൊയേഷ്യന്‍ പരിശീലകന്
- ഒരു പശ്ചാത്താപവുമില്ല, ക്രിസ്റ്റ്യാനോയെ ആദ്യ ഇലവനിൽ കളിപ്പിക്കാത്തതിനെ പറ്റി പരിശീലകൻ സാൻ്റോസ്
- ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെ നിങ്ങൾക്ക് വിലകുറച്ച് കാണാനാവില്ല, പോർച്ചുഗലിൻ്റെ പരാജയത്തിൽ വിമർശനവുമായി ജോർജീന
- "ആഫ്രിക്കൻ ഭൂഖണ്ഡത്തിനും മുസ്ലീം ലോകത്തിനും അഭിമാനം" മൊറോക്കോയെ പ്രശംസിച്ച് മെസ്യൂട്ട് ഓസിൽ
പെട്ടി നിറയെ മഞ്ഞകാർഡുമായെത്തിയ വിവാദ റഫറിയെ ഫിഫ തിരിച്ചയച്ചു
അർജൻ്റീനയും നെതർലൻഡ്സും തമ്മിലുള്ള ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരം നിയന്ത്രിച്ച വിവാദ റഫറിയായ സ്പാനിഷ് റഫറി മാത്തേയു ലഹോസിനെ ഖത്തറിൽ നിന്നും നാട്ടിലേയ്ക്കയച്ചു. 15 മഞ്ഞകാർഡുകളാണ് ലാഹോസ് മത്സരത്തിൽ പുറത്തെടുത്തത്. മത്സരത്തിലെ മോശം റഫറിയിങ്ങിനെതിരെ അർജൻ്റീന, നെതർലൻഡ്സ് താരങ്ങളും പരിശീലകരും രംഗത്തെത്തിയിരുന്നു.
സംഭവം വിവാദമായതോടെ തിങ്കളാഴ്ച മത്തേയു ലാഹോസിനെ നാട്ടിലേക്ക് തിരിച്ചയതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ കാർഡ് വിവാദത്തെ തുടർന്നാണോ റഫറിയെ പുറത്താക്കിയതെന്ന കാര്യം വ്യക്തമല്ല. ക്വാർട്ടർ ഫൈനലിൽ ലയണൽ മെസ്സിയടക്കം 15 താരങ്ങൾക്ക് നേരേയാണ് ലാഹോസ് മഞ്ഞക്കാർഡുയർത്തിയത്.