വീരോചിതം, ജപ്പാൻ്റെ 3 പെനാൽട്ടി ഷോട്ടുകൾ തടുത്തിട്ട് ലിവാകോവിച്ച്

അഭിറാം മനോഹർ| Last Modified ചൊവ്വ, 6 ഡിസം‌ബര്‍ 2022 (16:57 IST)
ഖത്തർ ലോകകപ്പിലെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നായിരുന്നു പ്രീക്വാർട്ടറിലെ ജപ്പാൻ- മത്സരം. യൂറോപ്പിലെ കരുത്തരായ ക്രൊയേഷ്യയെ 120 മിനിട്ട് വെള്ളം കുടുപ്പിച്ച ജപ്പാന് പെനാൽട്ടി ഷൂട്ടൗട്ടിലാണ് കാലിടറിയത്. 90 മിനിട്ടിലും അധികസമയത്തും അവസരങ്ങൾ ഇരുടീമുകൾക്ക് മുന്നിലുമെത്തിയെങ്കിലും 2 ടീമുകൾക്കും മുതലെടുക്കാനായിരുന്നില്ല.

മത്സരം പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് കടന്നപ്പോൾ തകുമി മുനാമിനോയാണ് ജപ്പാനായി ആദ്യ കിക്കെടുത്തത്. എന്നാൽ ക്രൊയേഷ്യൻ ഗോളി ലിവാകോവിച്ചിനെ മറികടക്കാനായില്ല. ജപ്പാൻ്റെ ആദ്യ രണ്ട് കിക്കുകളും തടുത്ത ലിവാകോവിച്ചിനെ കമ്പളിപ്പിച്ച് മൂന്നാം കിക്ക് ഗോൾ കണ്ടെത്തി. ക്രൊയേഷ്യയുടെ മൂന്നാം കിക്ക് പോസ്റ്റിൽ തട്ടി മടങ്ങിയതോടെ ജപ്പാന് പ്രതീക്ഷ വന്നെങ്കിലും യോഷിദ എടുത്ത നാലാം കിക്കും ക്രൊയേഷ്യൻ ഗോളി തടുത്തിട്ടു.

അങ്ങനെ പെനാൽട്ടിയിലെ നാലു കിക്കുകളിൽ 3 എണ്ണവും ലിവാകോവിച്ച് തടഞ്ഞിട്ടതോടെ ഖത്തർ ലോകകപ്പിലെ ജപ്പാൻ്റെ അവിശ്വസനീയമായ കുതിപ്പിനും കടിഞ്ഞാൺ വീണു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :