1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Livakovic hatric save saves croatia

വീരോചിതം, ജപ്പാൻ്റെ 3 പെനാൽട്ടി ഷോട്ടുകൾ തടുത്തിട്ട് ലിവാകോവിച്ച്

Livakovic
ഖത്തർ ലോകകപ്പിലെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നായിരുന്നു പ്രീക്വാർട്ടറിലെ ജപ്പാൻ- ക്രൊയേഷ്യ മത്സരം. യൂറോപ്പിലെ കരുത്തരായ ക്രൊയേഷ്യയെ 120 മിനിട്ട് വെള്ളം കുടുപ്പിച്ച ജപ്പാന് പെനാൽട്ടി ഷൂട്ടൗട്ടിലാണ് കാലിടറിയത്. 90 മിനിട്ടിലും അധികസമയത്തും അവസരങ്ങൾ ഇരുടീമുകൾക്ക് മുന്നിലുമെത്തിയെങ്കിലും 2 ടീമുകൾക്കും മുതലെടുക്കാനായിരുന്നില്ല.
 
മത്സരം പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് കടന്നപ്പോൾ തകുമി മുനാമിനോയാണ് ജപ്പാനായി ആദ്യ കിക്കെടുത്തത്. എന്നാൽ ക്രൊയേഷ്യൻ ഗോളി ലിവാകോവിച്ചിനെ മറികടക്കാനായില്ല. ജപ്പാൻ്റെ ആദ്യ രണ്ട് കിക്കുകളും തടുത്ത ലിവാകോവിച്ചിനെ കമ്പളിപ്പിച്ച് മൂന്നാം കിക്ക് ഗോൾ കണ്ടെത്തി. ക്രൊയേഷ്യയുടെ മൂന്നാം കിക്ക് പോസ്റ്റിൽ തട്ടി മടങ്ങിയതോടെ ജപ്പാന് പ്രതീക്ഷ വന്നെങ്കിലും യോഷിദ എടുത്ത നാലാം കിക്കും ക്രൊയേഷ്യൻ ഗോളി തടുത്തിട്ടു.
 
അങ്ങനെ പെനാൽട്ടിയിലെ നാലു കിക്കുകളിൽ 3 എണ്ണവും ലിവാകോവിച്ച് തടഞ്ഞിട്ടതോടെ ഖത്തർ ലോകകപ്പിലെ ജപ്പാൻ്റെ അവിശ്വസനീയമായ കുതിപ്പിനും കടിഞ്ഞാൺ വീണു.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ഖത്തറിലെത്തുമ്പോൾ വെറും 20,000 ഇൻസ്റ്റ ഫോളോവേഴ്സ്, ലോകകപ്പൊടെ ദക്ഷിണകൊറിയൻ താരത്തെ വിവാഹം ചെയ്യാൻ സുന്ദരിമാരുടെ നിര