അനുബന്ധ വാര്ത്തകള്
- ലോക്ല്സഭാ തിരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും, തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താ സമ്മേളനം വൈകിട്ട്
- ‘അബിയുടെ മകൻ എന്ന് അറിയപ്പെടാനാണ് ഇഷ്ടം‘: മനസുതുറന്ന് ഷെയിൻ നിഗം
- വീണ്ടും പക് പ്രകോപനം; രാജസ്ഥാൻ അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് കടന്നുകയറാൻ ശ്രമിച്ച പാക് ഡ്രോൺ സൈന്യം വെടിവച്ചുവീഴ്ത്തി
- കേരളാ കോൺഗ്രസിൽ ഉന്നത്തെ യോഗങ്ങൾ നിർണായകം, സീറ്റ് ലഭിച്ചില്ലെങ്കിൽ പി ജെ ജോസഫ് പാർട്ടി വിട്ടേക്കുമെന്ന് സൂചന
- നമ്മുടെ നാടൻ കടച്ചക്ക ഒരു സംഭവം തന്നെയാണ് !
‘അച്ഛന് എന്നെ ഒരു വക്കീലാക്കണം എന്നായിരുന്ന ആഗ്രഹം, അന്ന് അച്ഛൻ അങ്ങനെ പറഞ്ഞതെന്തിന് എന്ന് ഇപ്പോഴാണ് ഞാൻ മനസിലാക്കുന്നത്‘: തുറന്നുപറഞ്ഞ് ദിലീപ്
തന്നെ ഒരു വക്കീലായി കാണാനാണ് അച്ഛൻ ആഗ്രഹിച്ചിരുന്നത് എന്നും അച്ഛനെ അനുസരിക്കാത്തതിന്റെ ബുദ്ധിമുട്ട് താനിപ്പോൾ അനുഭവിക്കുകയാണ് എന്നും ദിലീപ്. ക്ലബ്ബ് എഫ് എമ്മിൽ ഒരു പരിപാടിയിൽ പങ്കെടുക്കവെയാണ് ദിലീപിന്റെ ഈ തുറന്നുപറച്ചിൽ. ‘അച്ഛന് എന്നെ ഒരു വക്കീലായി കാണാനായിരുന്നു ആഗ്രഹം, ഇപ്പോഴത്തെ അവസ്ഥയിൽ അത് പഠിച്ചാൽ മതിയായിരുന്നു എന്ന് തോന്നിപ്പോയിട്ടുണ്ട്‘ എന്നായിരുന്നു ദിലീപിന്റെ വാക്കുകൾ
ബി എ കഴിഞ്ഞ് എം എക്ക് ചേർന്നെങ്കിലും അപ്പോഴേക്കൂം ഞാൻ കമൽ സാറിനോടൊപ്പം അസിസ്റ്റന്റായി ജോയിൻ ചെയ്തു. ആസമയം അച്ഛന് എന്നെ എൽ എൽ ബിക്ക് വിടാനായിരുന്നു താൽപര്യം എന്നാൽ മിമിക്രിയിലേക്കും സിനിമയിലേക്കുമെല്ലാം എന്റെ ചിന്തകൾ മാറിക്കഴിഞ്ഞിരുന്നു ദിലീപ് പറയുന്നു.
‘അച്ഛൻ അന്ന് പറഞ്ഞതിന്റെ വാല്യു എന്താണെന്ന് ഞാൻ ഇപ്പോഴാണ് തിരിച്ചറിയുന്നത്. മതാപിതാക്കളെ നമ്മൾ അനുസരിക്കണം. അവർ മുന്നോട്ട് ചിന്തിച്ചുകൊണ്ടാണ് കാര്യങ്ങൾ പറയുക‘ ദിലീപ് പറഞ്ഞു. കോടതി സമക്ഷം ബാലൻ വക്കീൽ എന്ന സിനിമയുടെ പ്രോമോഷന്റെ ഭാഗമായി ക്ലബ്ബ് എഫ് എമ്മിൽ എത്തിയപ്പോഴാണ് ദിലീപ് ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.