‘എതിര്‍ക്കുന്നവര്‍ കൊല്ലപ്പെടും‘- ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ അരങ്ങേറുന്നത് ഭീകര തട്ടിപ്പുകള്‍

PRO



മീന്‍ഗുളിക നാഗമാണിക്യമെന്ന് പറഞ്ഞ് തട്ടിപ്പ്

നാഗമാണിക്യമെന്ന വ്യാജേന മീന്‍ഗുളിക നല്‍കി ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ച സംഘം കഴിഞ്ഞവര്‍ഷം പൊലീസ്‌ പിടിയിലായിരുന്നു. കൊടുങ്ങല്ലൂര്‍ പൂവത്തിന്‍കാവ്‌ തോട്ടുപുറത്ത്‌ സുരേന്ദ്രന്‍ എന്ന മുരുകേശന്‍(50), പത്തനംതിട്ട കോന്നി എലിമുള്ള്‌പ്ലാക്കല്‍ കിഴക്കേതില്‍ ഷിബു(32), തമിഴ്‌നാട്‌ ആണ്ടിപ്പെട്ടി പുതുക്കോട്ട ശിങ്കിരി(45), തേനി വരശുനാട്‌ സ്വദേശിയും വണ്ടിപ്പെരിയാറില്‍ താമസമാക്കിയ നാഗരാജ്‌(58), ബോഡി രാമനാഥപുരം വീരകൃഷ്‌ണ(43) എന്നിവരെയാണ്‌ നെടുങ്കണ്ടം പൊലീസ്‌ കുടുക്കിയത്‌.

മാവടി ചീനിപ്പാറ സ്വദേശിയായ പുത്തന്‍പുരയ്‌ക്കല്‍ ജോണിക്കുട്ടിയില്‍ നിന്നാണ് നാഗമാണിക്യം നല്‍കാമെന്നു വാഗ്ദാനം നല്‍കി ഓഗസ്‌റ്റ് 22 നു സംഘം ഒരു ലക്ഷം രൂപ വാങ്ങി. ജോണിക്കുട്ടിയും സുരേന്ദ്രനും പെരുമ്പാവൂരിലെ തടിമില്ലില്‍ വച്ചുണ്ടായ സുഹൃദ്‌ബന്ധമാണ്‌ നാഗമാണിക്യം കച്ചവടത്തിലേക്ക്‌ എത്തിച്ചത്‌. എന്നാല്‍ പിന്നീടു ഇവര്‍ മറുപടിയൊന്നും നല്‍കാതെ വന്നതിനാല്‍ സംഘത്തില്‍പ്പെട്ടവരെ ബാക്കി തുക നല്‍കാമെന്നു പറഞ്ഞ്‌ തന്ത്രപൂര്‍വം നെടുങ്കണ്ടത്ത്‌ എത്തിക്കുകയായിരുന്നു. വ്യാഴാഴ്‌ച രാവിലെ നെടുങ്കണ്ടത്ത്‌ എത്തിയ സംഘാംഗങ്ങള്‍ ടൗണിലെ ലോഡ്‌ജില്‍ തങ്ങി. നാഗമാണിക്യം നേരിട്ട്‌ കണ്ടാല്‍ മാത്രമേ രൂപ നല്‍കുകയുള്ളൂവെന്നു പറഞ്ഞു.

പൂജ നടത്തുന്നതിനെന്നു പറഞ്ഞ് സംഘത്തിനു മൈനര്‍സിറ്റിലെ ആളൊഴിഞ്ഞ വീട്‌ എടുത്തിരുന്നു. പിന്നീട് ഇവരുടെ സംസാരത്തില്‍ സംശയം തോന്നിയതോടെ സംശയം തോന്നിയ ജോണിക്കുട്ടി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നു വൈകുന്നേരം ഏഴോടെ വീട്ടില്‍ നടക്കുന്ന പൂജയില്‍ മാത്രമേ നാഗമാണിക്യം കാണാനാകുകയുള്ളൂവെന്നു പറഞ്ഞതു പ്രകാരം ജോണിക്കുട്ടിയും ഇദ്ദേഹത്തിന്റെ ഡ്രൈവര്‍ എന്ന വ്യാജേന എ എസ്‌ ഐ. സാബു മാത്യുവും പൂജയില്‍ പങ്കെടുത്തു.

അകത്ത് പൂജ നടക്കുമ്പോള്‍ വീട് പൊലീസ് വളഞ്ഞു. പൂജകള്‍ക്കിടെ നാഗമാണിക്യത്തിന്റെ ശക്‌തിയും മാണിക്യത്തിലെ പ്രകാശത്തിന്റെ തീവ്രതയും സംഘം വ്യാജമായി സൃഷ്‌ടിച്ച്‌ ഇരുവരെയും ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. തങ്ങള്‍ക്കു വിശ്വാസമായതായും വാഹനത്തില്‍ നിന്നു പണം എടുത്തു തിരികെ എത്താമെന്നും അറിയിച്ച്‌ പുറത്തിറങ്ങിയ എ എസ്‌ ഐ. സാബുവും ജോണിക്കുട്ടിയും പുറത്തു കാത്തുനിന്ന എസ്‌ ഐയെ വിവരമറിയിച്ചു. തുടര്‍ന്നു പൊലീസ്‌ സംഘം ഇവരെ ബലം‌പ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു.

വീട്ടില്‍ നിന്നും ഇറങ്ങി ഓടിയ ഷിബുവിനെ പൊലീസ്‌ കയറുപയോഗിച്ചാണ്‌ പിടികൂടിയത്‌. ഏതാനും ഉദ്യോഗസ്‌ഥര്‍ക്ക്‌ നിസാര പരിക്കേല്‍ക്കുകയും ചെയ്‌തു. വൈറ്റമിന്‍ അടങ്ങിയ മീന്‍ ഗുളികകളാണ്‌ ഇവര്‍ മാണിക്യക്കല്ലായി ഉപയോഗിച്ചിരുന്നത്‌. ചെമ്പുകമ്പി, പെന്‍ടോര്‍ച്ച്‌ ബാറ്ററി, എല്‍ ഇ ഡി ബള്‍ബ്‌, മീന്‍ ഗുളികകള്‍ എന്നിവ തട്ടിപ്പിനായി ഉപയോഗിച്ചു. അടുത്ത മുറിയില്‍ നിന്നും ചെമ്പുകമ്പിയിലൂടെ ബാറ്ററിയില്‍ നിന്നുള്ള കണക്ഷന്‍ നല്‍കി എല്‍ ഇ ഡി. ബള്‍ബ്‌ കത്തിക്കുകയും ഈ വെളിച്ചം ഈറ്റക്കുഴലിലൂടെ കടത്തിവിട്ട്‌ ഒരടി ഉയരത്തില്‍ വച്ചിരിക്കുന്ന മീന്‍ഗുളികയിലേക്ക്‌ അടിപ്പിക്കുകയും ചെയ്യുമ്പോഴുണ്ടാകുന്ന തിളക്കമാണ്‌ നാഗമാണിക്യമായി സൃഷ്‌ടിച്ചത്‌. പ്രകാശം വര്‍ധിപ്പിക്കുന്നതിനു ഫാനിന്റെ റെഗുലേറ്റര്‍ സ്വിച്ചാണ്‌ ഉപയോഗിച്ചിരുന്നത്‌.

നാഗമാണിക്യം കോടികള്‍ക്കു മറിച്ചുവിറ്റ്‌ ധനികനാകാമെന്നും വീട്ടില്‍ സൂക്ഷിച്ചാല്‍ ഐശ്വര്യമുണ്ടാകുമെന്നും പറഞ്ഞ്‌ സംഘത്തില്‍പ്പെട്ടവര്‍ ജോണിക്കുട്ടിയെ പ്രലോഭിപ്പിച്ചിരുന്നു. എസ്‌ ഐ പി ടി വര്‍ക്കി, എ എസ്‌ ഐമാരായ സാബു മാത്യു, പി ജി ബാബു, സിവില്‍ പൊലീസ്‌ ഉദ്യോഗസ്‌ഥരായ ഡി മനോജ്‌, കെ എം സാബു, ജി. പ്രകാശ്‌, അജീഷ്‌ അലിയാര്‍, ഹോം ഗാര്‍ഡുമാരായ ഗോപിനാഥ്‌, ജോസഫ്‌ എന്നിവരടങ്ങുന്ന സംഘമാണ്‌ പ്രതികളെ പിടികൂടിയത്‌. വണ്ടിപ്പെരിയാര്‍, മൂന്നാര്‍ എന്നിവിടങ്ങളില്‍ മുമ്പ്‌ നാഗമാണിക്യ തട്ടിപ്പുകള്‍ നടന്നിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

തട്ടിപ്പിന്റെ പുതിയ രൂപം; അസമില്‍നിന്നും സ്വര്‍ണനാക്കും- അടുത്ത പേജ്





ചെന്നൈ| WEBDUNIA|
നാഗമാണിക്യമെന്ന ഇല്ലാത്ത മാണിക്യ



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :