ആരുഷി വധക്കേസ്: വിവാദങ്ങളും കേസിന്റെ നാള്‍വഴികളും...

PTI
PTI
2009-ല്‍ സിബി‌ഐ കേസ് പുതിയ സംഘത്തെ കേസ് ഏല്‍പ്പിച്ചു. രണ്ടാമത്തെ അന്വേഷണത്തിനുശേഷം ഗുരുതരവും ഉറപ്പുള്ളതുമായ തെളിവുകളുടെ അഭാവത്തിലും സംഭവത്തിനു പിന്നില്‍ വ്യക്തമായ ലക്‍ഷ്യമുണ്ടെന്ന് തെളിയിക്കാന്‍ സാധിക്കാത്തതുമൂലവും കേസ് അവസാനിപ്പിക്കുകയാണെന്ന് അന്വേഷണസംഘം വാദിച്ചു.

പ്രതിയാവാന്‍ സാധ്യതയുള്ള ഒരേ ഒരാള്‍ ആരുഷിയുടെ പിതാവ് രാജേഷ് തല്‍‌വാറാണെന്നും എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ പ്രതി ചേര്‍ക്കാ‍നാവില്ലെന്നും സിബി‌ഐ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ വാദത്തെ ത‌ല്‍‌വാര്‍ ദമ്പതികള്‍ കോടതിയില്‍ എതിര്‍ത്തു. ഇതെത്തുടര്‍ന്ന് മാതാപിതാക്കള്‍ക്കെതിരേ പ്രതികളാക്കാന്‍ തെളിവുകളുണ്ടെന്നും നടപടിയുമായി മുന്നോട്ടുപോകാമെന്നും കോടതി നിരീക്ഷിച്ചു. ഇതിനു പിന്നാലെയാണ് ഇരുവരും കുറ്റക്കാരാണെന്ന് സിബി‌ഐ പ്രത്യേക കോടതി വിധിച്ചത്. ശിക്ഷ ചൊവ്വാഴ്ച വിധിക്കും.



WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :