ആരുഷി വധക്കേസ്: വിവാദങ്ങളും കേസിന്റെ നാള്‍വഴികളും...

PTI
PTI
ഇതിനുശേഷം ഹേം‌രാജ് കാരണം ജോലി നഷ്ടപ്പെട്ട വിഷ്ണു ശര്‍മ്മ എന്ന വീട്ടുവേലക്കാരനാണ് കൊലയ്ക്ക് പിന്നിലെന്ന് സംശയമുയര്‍ന്നു. എന്നാല്‍ ഇതിനു പിന്നാ‍ലെ ആരുഷിയുടെ മാതാപിതാക്കളായ ഡോ: രാജേഷ് തല്‍‌വാറും നൂപൂര്‍ തല്‍‌വാറുമാണ് പ്രതികളെന്ന നിഗമനത്തില്‍ പൊലീസ് എത്തി. രണ്ട് കഥകളാണ് ഇതിനു കാരണമായി പൊലീസ് പറഞ്ഞത്. ഒന്ന്, ഹേം‌രാജും ആരുഷിയും തമ്മില്‍ ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്നു. ഇതു മനസിലാക്കിയ രാജേഷ് തല്‍‌വാര്‍ മാനം രക്ഷിക്കാന്‍ കൊല നടത്തി.

അല്ലെങ്കില്‍ രാജേഷിന്റെ പരസ്ത്രീബന്ധത്തെ എതിര്‍ത്ത ആരുഷിയെ കൊലപ്പെടുത്തുകയും ഇതിന് ദൃക്‌സാക്ഷിയായ ഹേം‌രാജിനെ വധിക്കുകയും ചെയ്തു. രണ്ടാമത്തേത്, രാജേഷിനെ ഹേം‌രാജ് ബ്ലാക്‍മെയില്‍ ചെയ്തിരുന്നു. ഇതെത്തുടര്‍ന്ന് ഹേം‌രാജിനെ വധിക്കാന്‍ രാജേഷ് നിര്‍ബന്ധിതനായെന്നും ദൃക്‌സാക്ഷിയായ ആരുഷിയെയും കൊലചെയ്തു. രാജേഷും ഭാര്യ നൂപുറും കുറ്റക്കാരാ‍ണെന്ന് കണ്ടെത്തിയ പൊലീസ് ഇരുവരേയും അറസ്റ്റ് ചെയ്തു. എന്നാല്‍ പൊലീസ് നടപടി ഏറെ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചു. തുടര്‍ന്ന് മേയ് 31ന് കേസ് സിബിഐക്ക് കൈമാറി. 2008 ജൂണില്‍ രാജേഷ് ജയില്‍മോചിതനായി.

അടുത്ത പേജില്‍: വീട്ടുവേലക്കാര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു, എതിര്‍ത്തപ്പോള്‍ വധിച്ചു!

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :