ആരുഷി വധക്കേസ്: വിവാദങ്ങളും കേസിന്റെ നാള്‍വഴികളും...

PTI
PTI
സിബി‌ഐ കേസില്‍ മറ്റൊരു നിഗമനത്തിലാണ് എത്തിയത്. ഹേം‌രാജിനൊപ്പമുണ്ടായിരുന്ന നേപ്പാളി സഹായികളായ കൃഷ്ണ, രാജ്‌കുമാര്‍, വിജയ് എന്നിവരാണ് കൊലയ്ക്ക് പിന്നിലെന്നായിരുന്നു സിബിഐയുടെ നിഗമനം. ഇവര്‍ മൂന്നുപേരും ആരുഷിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പെണ്‍കുട്ടിയെ ഇതിനെ എതിര്‍ത്തു. ഇതു കണ്ടു വന്ന ഹേം‌രാജിനെയും ആരുഷിയെയും സംഘം വധിക്കുകയായിരുന്നു.

മൂന്നു പേരിലും നാര്‍കോ ടെസ്റ്റ് നടത്തിയെന്നും ഇവര്‍ കുറ്റസമ്മതം നടത്തിയെന്നും സിബിഐ വ്യക്തമാക്കി. എന്നാല്‍ സിബി‌ഐ തല്‍‌വാര്‍ ദമ്പതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപ്ണം ശക്തമായി. തുടര്‍ന്ന് തെളിവുകളുടെ അഭാവവും ഡി‌എന്‍എയോ ഫിംഗര്‍ പ്രിന്റുകളോ സംഭവസ്ഥലത്തുനിന്ന് കണ്ടെടുക്കാന്‍ കഴിയാതിരുന്നതും ഇവര്‍ക്ക് തുണയായി. തുടര്‍ന്ന് മൂവരെയും വിട്ടയച്ചു.

അടുത്ത പേജില്‍: നേരറിയാന്‍ പുതിയ സിബി‌ഐ!
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :