അനുബന്ധ വാര്‍ത്തകള്‍
- ഉന്നാവ് പെൺകുട്ടിയുടെ നില ഗുരുതരം, അണുബാധ; അബോധാവസ്ഥ തുടരുന്നു
- കാലവർഷം ശക്തിപ്പെട്ടു; കോട്ടയം ജില്ലയിലും വിദ്യാലയങ്ങൾക്ക് ഇന്ന് അവധി; വടക്കൻ ജില്ലകളിൽ മഴ കനക്കുന്നു, വയനാട് മണ്ണിടിച്ചിൽ, കണ്ണൂരിൽ രണ്ടിടത്ത് ഉരുൾപ്പൊട്ടി
- വിദ്യാർത്ഥിനിയെ ഓടുന്ന ട്രെയിനിൽ ടിക്കറ്റ് ഇൻസ്പെക്ടറും, പാൻട്രി ജിവനക്കാരനും ചേർന്ന് പീഡനത്തിനിരയാക്കി
- 16 വയസുള്ള ഭിന്നശേഷിക്കാരനെ 30കാരിയായ വീട്ടമ്മ പീഡിപ്പിച്ചു, പരാതിയുമായി മാതാപിതാക്കൾ; സംഭവം നടന്നത് തിരുവനന്തപുരത്ത്
- ഉന്നാവോ; പെൺകുട്ടിയുടെ നില അതീവഗുരുതരം, അഭിഭാഷകനേയും ഡൽഹിയിലേക്ക് മാറ്റി
പന്ത്രണ്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; 11കാരൻ അറസ്റ്റിൽ; സംഭവം കോട്ടയത്ത്
പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിയതോടെയാണ് പീഡനം പുറംലോകം അറിയുന്നത്.
പന്ത്രണ്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ 11കാരനെതിരേ പൊലീസ് പോക്സോ കേസ് ചുമത്തി. പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിയതോടെയാണ് പീഡനം പുറംലോകം അറിയുന്നത്.അടുത്ത ബന്ധുക്കളായ ഇരുവരും ഒരുവീട്ടിലാണ് താമസം. ഇതിനിടെയാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്. ഇത് ആരും അറിഞ്ഞതുമില്ല. സ്കൂളില്‍ വച്ച് തലകറങ്ങി വീണ പെണ്‍കുട്ടിയെ അധ്യാപകര്‍ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ വച്ച് ഗര്‍ഭം അലസിയതോടെയാണ് ഡോക്ടര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ചത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പന്ത്രണ്ടുകാരിയെ കണ്ടപ്പോഴാണ് പീഡനവിവരം പുറത്തുവരുന്നത്. ഇതേത്തുടര്‍ന്നാണ് കേസ് എടുത്തത്.
ഇതോടെ കുട്ടിക്കെതിരെ പോക്സോ കേസ് ചുമത്തി പൊലീസ് കേസെടുത്തു. പതിനൊന്നുകാരനെ ഡിഎൻഎ പരിശോധനക്ക് ഉടൻ വിധേയനാക്കും.പെണ്‍കുട്ടിയുടേയും ആണ്‍കുട്ടിയുടേയും വീട്ടുകാര്‍ താമസിക്കുന്നത് കോട്ടയം ജില്ലയിലാണ് ഇവര്‍ കുറച്ചു കാലം മുമ്പ് ഇടുക്കി ജില്ലയിലെ ഒരു പ്രദേശത്ത് താമസിച്ചിരുന്നു. ഈ സമയത്താണ് പീഡനം നടന്നത്. ചാപിള്ളയായി പുറത്തു വന്നതില്‍ ഡി എന്‍ എ ടെസ്റ്റ് നടത്തി കുട്ടിയുടെ പിതൃത്വം നിർണയിക്കാനാണ് പൊലീസ് ഒരുങ്ങുന്നത്. പീഡകന് 11കാരന് തന്നെയാണോ അതോ മറ്റാരെങ്കിലും പെണ്‍കുട്ടിയെ ചൂഷണം ചെയ്ത ശേഷം കുറ്റം പതിനൊന്നുകാരനില്‍ ആരോപിക്കുകയാണോ എന്ന സംശയവും പൊലീസിനുണ്ട്. കോട്ടയം ജില്ലയിലാണ് ഇപ്പോൾ താമസമെങ്കിലും പീഡനം നടന്നത് ഇടുക്കി ജില്ലയിലായതുകൊണ്ട് കേസ് അവിടത്തെ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയെന്നാണ് വിവരം.