അനുബന്ധ വാര്‍ത്തകള്‍
- ഫാത്തിമ ലത്തീഫിന്റെ മരണം: അധ്യാപകര്‍ക്കെതിരെ തെളിവില്ലെന്ന് പൊലീസ്
- പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ നിരന്തരം പീഡിപ്പിച്ചു; ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ
- വിവാഹത്തിനിടെ നൃത്തം ചെയ്തതിനെ ചൊല്ലി തർക്കം, പത്തൊൻപതുകാരനെ കുത്തിക്കൊന്നു !
- പോലീസുകാര്‍ ഓര്‍ഡര്‍ ചെയ്ത മസാല ദോശയില്‍ പുഴു; തിരുവനന്തപുരത്ത് ഹോട്ടല്‍ അടച്ചുപൂട്ടി
- അമ്മയെ മകൻ തലയ്ക്കടിച്ച് കൊന്നു; രക്തത്തിൽ കുളിച്ച് കിടന്ന വീട്ടമ്മയുടെ മാല മോഷ്ടിച്ച് വീട്ടുജോലിക്കാരി; അറസ്റ്റ്
മദ്യപിച്ചെത്തി അമ്മയേയും മകളേയും പീഡിപ്പിച്ചു; മകനെ കൊന്ന് പിതാവ്, അറസ്റ്റ്
മദ്യപിച്ചെത്തിയ അമ്മയേയും മകളേയും ഇളയ മകന്റെ ഭാര്യയേയും ബലാത്സംഗം ചെയ്ത മകനെ കൊലപ്പെടുത്തി അച്ഛൻ. ഇൻഡോറിലാണ് സംഭവം. കുടുംബാംഗങ്ങൾ ഒത്തുചേർന്നാണ് മകനെ കൊലപ്പെടുത്തിയതെന്ന് വെളിപ്പെടുത്തൽ. പീഡനം സഹിക്കാൻ കഴിയാതെ ആയതോടെയാണ് മകനെ കൊലപ്പെടുത്താൻ ഇവർ തീരുമാനിച്ചത്.
കുടുംബാംഗങ്ങളുടെ കൂട്ടായ തീരുമാനമായിരുന്നു കൊലപാതകമെന്നും കൃത്യത്തിന് ശേഷം ഗോപാൽദാസ് കുന്നിന് സമീപത്ത് മൃതദേഹം ഉപേക്ഷിക്കുകയും ചെയ്തു. ഇവിടെ നിന്നും യുവാവിന്റെ മൃതദേഹം കിട്ടിയതോടെയാണ് അന്വേഷണം ഇവരിലേക്ക് എത്തിയത്.
മകനെ കാണാനില്ലെന്നും വീട് വിട്ട് പോയെന്നുമായിരുന്നു ഇവർ ആദ്യം നൽകിയ മൊഴി. എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കഴുത്തു ഞെരിച്ചാണ് കൊന്നതെന്ന് കണ്ടെത്തിയതോടെയാണ് കുടുംബം വെട്ടിലായത്. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് കുടുംബാംഗങ്ങളുടെ അറസ്റ്റ് രേഖപ്പെടുത്തി.