അനുബന്ധ വാര്‍ത്തകള്‍
- ഇടുക്കിയിൽ ബാഗിനുള്ളിൽ നവജാത ശിശുവിന്റെ ജഡം, കുട്ടി ചാപിള്ളയായിരുന്നുവെന്ന് അവിവാഹിതയായ യുവതി
- മരിച്ചുവെന്ന് കരുതി സംസ്കരിക്കാന്‍ കൊണ്ടുപോയ മധ്യവയസ്കന് ശ്മശാനത്തിലെത്തിയപ്പോള്‍ എഴുന്നേറ്റ് നിന്നു; ഞെട്ടൽ
- മഴ ഇന്നും കനക്കും; ഇടുക്കിയിൽ യെല്ലോ അലർട്ട്; കൊച്ചിയിൽ വ്യാപക മഴ
- ഇതരസമുദായക്കാരുടെ വീട്ടിൽ പോയി ഭക്ഷണം കഴിച്ചു; നാട്ടുകാരുടെ മുന്നിൽ വച്ച് 68കാരന്റെ കാൽ സഹോദരപുത്രൻ വെട്ടിമാറ്റി; കാൽ തുന്നിച്ചേർക്കാനായില്ല
- പാടശേഖരത്ത് മൃതദേഹാവശിഷ്ടങ്ങൾ; രണ്ട് പേർ അറസ്റ്റിൽ
യുവാവിന്റെ മൃതദേഹം ചാക്കിൽ കെട്ടി കുഴിച്ചുമൂടിയ നിലയിൽ; ഭാര്യയെയും റിസോർട്ട് മാനേജരെയും കാണാനില്ല
മൃതദേഹം പകുതി കത്തിക്കരിഞ്ഞനിലയിലാണ് കണ്ടെത്തിയത്.
ഇടുക്കി ജില്ലയിലെ ശാന്തൻപാറയിൽ റിസോർട്ടിന് സമീപം കുഴിച്ചുമൂടിയ നിലയിൽ യുവാവിന്റെ മൃതദേഹം. മൃതദേഹം പകുതി കത്തിക്കരിഞ്ഞനിലയിലാണ് കണ്ടെത്തിയത്.
പത്തുദിവസം മുൻപ് കാണാതായ യുവാവിനായുള്ള തിരച്ചിലിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. പുത്തടി സ്വദേശി റിജോഷിനെയാണ് കാണാതായത്. റിസോർട്ടിന് സമീപം ജെസിബി ഉപയോഗിച്ച് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം റിജോഷിന്റേത് തന്നെയാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്.
റിജോഷിന്റെ ഭാര്യ ലിജി, റിസോർട്ട് മാനേജർ വസീം എന്നിവരെ കാണാനില്ലെന്നും പൊലീസ് അറിയിച്ചു. കൊലപാതകമാണെന്ന് തന്നെയാണ് പൊലീസിന്റെ നിഗമനം. ശാന്തൻപാറ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം റിസോർട്ട് പരിസരത്ത് അന്വേഷണം തുടരുകയാണ്.