അനുബന്ധ വാര്‍ത്തകള്‍
- ഫെയ്സ്ബുക്ക് പ്രണയത്തെ എതിർത്തു, കാമുകിയുടെ അമ്മയെ യുവാവ് കുത്തിക്കൊലപ്പെടുത്തി
- ജാമ്യം കിട്ടുമെന്ന പ്രതീക്ഷയിൽ നാടുവിട്ടു, ഭക്ഷണം കഴിക്കാതെയുള്ള തുടർച്ചയായ യാത്ര പ്രമേഹ രോഗിയായ ഹരികുമാറിനെ അവശനാക്കി, തിരിച്ചുവന്നത് കീഴടങ്ങാൻ; ബിനുവിന്റെ മൊഴി
- മുൻ ഭർത്താവിന്റെ ക്രൂരത, ഗർഭിണിയായ യുവതിയെ ഉദരത്തിൽ അമ്പെയ്ത് കൊലപ്പെടുത്തി; കുഞ്ഞിനെ സിസേറിയനിലൂടെ പുറത്തെടുത്തു
- നിങ്ങൾ കൊന്നതാണ്, സംഭവം കണ്ട് നിന്ന കുട്ടി ഇവിടെ ചങ്ക് പൊട്ടി കരയുന്നുണ്ട്‘- ഡി വൈ എസ് പി ഹരികുമാറിന്റെ ആത്മഹത്യയെ തുടർന്ന് വൈറലാകുന്ന പോസ്റ്റ്
- മകന്റെ കുഴിമാടത്തില്‍ ജമന്തിപൂവ് വച്ച് പ്രാര്‍ത്ഥിച്ചു, 'എന്റെ മകനെ കൂടി നോക്കണം' എന്ന് കുറിപ്പെഴുതി; ഹരികുമാർ ബാക്കിവെച്ച ഓർമ്മകൾ ഇവയൊക്കെയാണ്
പെൺകുട്ടി സ്വന്തം ഫോണിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന നഗ്നദൃശ്യങ്ങൾ പോൺ സൈറ്റുകളിലെത്തി, രണ്ട് യുവാക്കൾ പിടിയിൽ
തിരുവന്തപുരം: പത്താംക്ലാസിൽ പടിക്കുമ്പോൾ പെൺകുട്ടി ചിത്രീകരിച്ച സ്വന്തം നഗ്നദൃശ്യം പോൺ സൈറ്റുകളിൽ പ്രചരിച്ച സംഭവത്തിൽ രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. കൊഞ്ചിറവിള സ്വദേശി മുഹമ്മദ് നബീൽ ഷാനവാസ്, കൊച്ചുവേളിൽ സ്വദേശി യഹിയ സിദ്ദീഖി എന്നിവരാണ് പിടിയിലായത്.
ഇരുവരും നഗ്ന ചിത്രങ്ങൾ പോൺ സൈറ്റുകളിൽ നിന്നും ഡൌൺലോഡ് ചെയ്ത ശേഷം വാട്ട്സ്‌ആപ്പ് ഗ്രൂപ്പുകളൂടെ പ്രചരിപ്പിക്കുകയായിരുന്നു. ഡാഡികൂൾ, കൂൾ ഡാഡി എന്നീ വാട്ട്സ്‌ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്.
പെൺക്കുട്ടിയുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രമിൽ നിന്നും ഡൌൺലോഡ് ചെയ്ത ശേഷം ചിത്രങ്ങളും പേരും ചേർത്താണ് ഇവർ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചത്. പ്രതികൾക്കെതിരെ ഐ ടി ആക്ട് പ്രകാരവും പോക്സോ നിയമപ്രകാരവുമാണ് കേസെടുത്തിട്ടുള്ളത്. അതേസമയം പെൺകുട്ടിയുടെ ഫോണിൽ സൂക്ഷിച്ചിരുന്ന ദൃശ്യങ്ങൾ എങ്ങനെ പോൺ സൈറ്റുകളിൽ എത്തി എന്നത് ഇനിയും കണ്ടെത്താനായിട്ടില്ല.