അനുബന്ധ വാര്‍ത്തകള്‍
- അയൽവാസിയായ യുവതിയുടെ മൊബൈൽ നമ്പർ ചോദിച്ചു; യുവതിയും ഭർത്താവും ചേർന്ന് യുവാവിനെ മർദ്ദിച്ച് കൊന്നു
- ഫേസ്ബുക്കിലെ കാമുകിയെ വിവാഹം ചെയ്യാന്‍ യുവാവ് മാതാപിതാക്കളെ കൊലപ്പെടുത്തി
- യുവതിയെ ആക്രമിച്ച് വസ്ത്രം വലിച്ചു കീറാൻ ശ്രമിച്ച പ്രതികളെ സാമൂഹ്യ മാധ്യമങ്ങളുടെ സഹായത്തോടെ പൊലീസ് പിടികൂടി
- പത്തുവർഷത്തിനിടയിൽ പല തവണ പീഡിപ്പിച്ചു, ഒടുവിൽ മറ്റൊരു യുവതിയുമായി യുവാവ് വീട്ടിലെത്തി; കാമുകനോട് പ്രതികാരം ചെയ്ത് കാമുകി
- വിമാനത്തിൽ വച്ച് സ്വയംഭോഗം ചെയ്തു; വിദേശ ഇന്ത്യക്കാരൻ ഡൽഹിയിൽ അറസ്റ്റിൽ
അഞ്ച് സ്കൂൾ വിദ്യാർത്ഥികൾ ചേർന്ന് അയൽവാസിയായ 11കാരിയെ ആറുമാസമായി തുടർച്ചയായി പീഡിപ്പിച്ചു
അയൽവാസിയായ പതിനൊന്നുകാരിയെ അഞ്ച് ആൺകുട്ടികൾ ചേർന്ന് ആറുമാസത്തോളം തുടർച്ചയായി പീഡിപ്പിച്ച. ആന്ധ്രപ്രദേശിലാണ് സംഭവം. ആറാം ക്ലാസിലും പ്ലസ്ടുവിനും പഠിക്കുന്ന ആൺകുട്ടികളാണ് 11കാരിയെ തുടർച്ചയായി പീഡനത്തിന് ഇരയാക്കിയത്.
സംഭവം പുറത്തറിഞ്ഞതിനെ തുടർന്ന്. ആൺകുട്ടികളെ നാട്ടുകാർ നഗ്നരാക്കി റോട്ടിലൂടെ നടത്തിച്ചു. പിന്നിട് പൊലീസ് എത്തിയണ് ആരോപണ വിധേയരായ കുട്ടികളെ മോചിപ്പിച്ചത്. ലൈഗിക പീഡനത്തെക്കുറിച്ച് പുറത്ത് പറയാതിരിക്കാൻ ഇവർ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.
എന്നാൽ വിവരം പെൺകുട്ടി അമ്മയെ അറിയികുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ അമ്മ വിവരം നാട്ടുകാരിൽ ചിലരെ അറിയിച്ചതോടെയാണ് ഇത് പുറത്തറിയുന്നത്. പൊലീസിൽ പരാതിനൽകിയെങ്കിലും ഫലമുണ്ടാവാത്ത സാഹചര്യത്തിലാണ് പ്രതികളെ നഗ്നരാക്കി മർദ്ദിച്ചത് എന്ന് പെൺകുട്ടിയുടെ അമ്മ പറയുന്നു.
പ്രതികളായ കുട്ടികൾക്ക് സ്വന്തമായി മൊബൈൽ ഫോണുകൾ ഉണ്ടെന്നും ഇവർ അശ്ലീല ചിത്രങ്ങൾക്ക് അടിമകളാണെന്നും പൊലീസ് വ്യക്തമാക്കി. ഇവരെ ജുവനൈൽ ഹോമിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.