അനുബന്ധ വാര്‍ത്തകള്‍
- ഒറ്റദിവസം 19,459 പേർക്ക് രോഗബാധ, 380 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 5,48,318
- ദേശീയപാതയിലൂടെ യാത്ര ചെയ്യുമ്പോൾ അരമണിക്കൂറിനുള്ളിൽ കണ്ടെയ്ൻമെന്റ് സോൺ കടക്കണം, നിയന്ത്രണം ശക്തമാക്കി സർക്കാർ
- വിദേശത്തുനിന്നും തിരികെയെത്തിയ യുവാവിനെ വീട്ടിൽ കയറ്റാതെ ബന്ധുക്കൾ, വെള്ളം പോലും നൽകിയില്ല
- ഇന്ധന വില വീണ്ടും വർധിപ്പിച്ചു, മൂന്നാഴ്ചകൊണ്ട് ഡീസലിന് വർധിച്ചത് 11 രൂപ
- പ്രകോപനം തുടർന്ന് ചൈന, അഞ്ചിടത്തുകൂടി ഇന്ത്യൻ പട്രോളിങ് തടസപ്പെടുത്തി, നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിയ്ക്കുന്നു
ഭാര്യ മറ്റൊരാൾക്കൊപ്പം നിൽക്കുന്ന ഫോട്ടോ ഫെയ്സ്ബുക്കിൽ, മൂന്ന് മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി
മുംബൈ: ഇറങ്ങിപ്പോയ ഭാര്യ മറ്റൊരാള്‍ക്കൊപ്പം നില്ക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ കണ്ടതിനെ തുടർന്ന് മൂന്നു മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം യുവാവ് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്ര പാല്‍ഘര്‍ ജില്ലയിലെ നലസൊപര സ്വദേശി 35കാരനായ കൈലാഷ് പാമറാണ് ശനിയാഴ്ച മക്കളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.
പച്ചക്കറി വിൽപ്പനക്കാരനാണ് കൈലാഷ്. ലോക്ക്ഡൗണിൽ ജോലി ഇല്ലാതായതോടെ ഒന്നരമാസം മുൻപ് യുവതി ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് വീട്ടിൽനിന്നും ഇറങ്ങിപ്പോവുകയായിരുന്നു. ശനിയാഴ്ച രാവിലെയാണ് ഭാര്യ മറ്റൊരാള്‍ക്കൊപ്പം നില്ക്കുന്ന ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ കണ്ടത് ഇതോടെ 12 വയസുള്ള മകനെയും എട്ടും മൂന്നും വയസുള്ള പെണ്മക്കളെയും കൊലപ്പെടുത്തിയ ശേഷം കൈലാഷ് ജീവനൊടുക്കുലയായിരുന്നു.