അനുബന്ധ വാര്ത്തകള്
- ഞാൻ ക്രീസിന് പുറത്ത് നിൽക്കെ റണ്ണൗട്ടായാൽ അത് എൻ്റെ തെറ്റ്, മങ്കാദിങ്ങിനെ അനുകൂലിച്ച് ഹാർദിക്
- 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' തമിഴിലെത്തിയപ്പോൾ വന്ന മാറ്റം, ട്രെയിലർ കാണാം
- ഗ്രൂപ്പിൽ ഇംഗ്ലണ്ടും, ശ്രീലങ്കയുമായി തോറ്റാൽ ഓസീസിന് കാര്യങ്ങൾ കൈവിടും: ഇന്ന് നിർണായക പോരാട്ടം
- 21 പന്തിൽ 12 റൺസ് മാത്രം, ഞാൻ വലിയൊരു തെറ്റ് ചെയ്തതായി ഒരു ഘട്ടത്തിൽ തോന്നി: വിരാട് കോലി
- വാട്സ് ആപ്പ് മർ ഗയ മുതലാളി, പരാതിയുമായി ഉപഭോക്താക്കൾ
ഫ്രീ ഹിറ്റിൽ പന്ത് സ്റ്റമ്പിൽ തട്ടിയതുകൊണ്ട് ഡെഡ് ആകില്ല, ബൈ വിളിക്കാനുള്ള അമ്പയറുടെ തീരുമാനം ശരിയെന്ന് സൈമൺ ടോഫൽ
ഐതിഹാസികമായ ഒരു വിജയം മാത്രമല്ല ഒട്ടേറെ വലിയ ചർച്ചകളും വിവാദങ്ങളും കൂടിയാണ് ഇക്കഴിഞ്ഞ ഇന്ത്യ- പാകിസ്ഥാൻ ലോകകപ്പ് മത്സരം ബാക്കിയാക്കിയത്. മത്സരത്തിൽ മുഹമ്മദ് നവാസ് എറിഞ്ഞ അവസാന ഓവറിലെ നോബോൾ തീരുമാനവും ഫ്രീഹിറ്റിൽ ഇന്ത്യ ഓടിയെടുത്ത ബൈ റണ്ണുകളുമാണ് ക്രിക്കറ്റ് ലോകത്തെ പുതിയ ചർച്ച.
ഫ്രീഹിറ്റിൽ കോലി ബൗൾഡ് ആയതിന് ശേഷം ഓടിയെടുത്ത 3 റൺസ് അനുവദിച്ചത് തെറ്റായ തീരുമാനമാണെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. ഇപ്പോഴിതാ ഈ വിഷയത്തിൽ അഭിപ്രായം പറയുകയാണ് 2004- 2008 വരെ ഐസിസിയുടെ മികച്ച അമ്പയർ പുരസ്കാരം സ്വന്തമാക്കിയ സൈമൺ ടോഫൽ.
മത്സരത്തിൽ അമ്പയർമാരെടുത്ത തീരുമാനം ശരിയാണെന്നാണ് സൈമൺ ടോഫൽ പറയുന്നത്. ഫ്രീഹിറ്റിൽ ബൗൾഡായാൽ അത് പരിഗണിക്കില്ല. അതിനാൽ തന്നെ ആ പന്ത് സ്റ്റമ്പിൽ തട്ടിയതുകൊണ്ട് ഡെഡ് ആയിട്ടില്ല. അതിനാൽ അത് ബൈ വിളിക്കാനുള്ള തീരുമാനമാണ് ശരി. ടോഫൽ പറഞ്ഞു.