അനുബന്ധ വാര്‍ത്തകള്‍
- ലോകകപ്പിൽ ഇന്ത്യയുടെ വജ്രായുധം ബുമ്രയോ സിറാജോ അല്ല, മറ്റൊരു താരമെന്ന് പാക് ഇതിഹാസം വസീം അക്രം
- 6 വിക്കറ്റുമായി നിൽക്കുന്ന സിറാജിന് എന്തുകൊണ്ട് 10 ഓവറുകളും നൽകിയില്ല, മറുപടി നൽകി രോഹിത്
- ചെണ്ട സിറാജിൽ നിന്നും ഇന്ത്യയുടെ ബൗളിംഗ് കടിഞ്ഞാൺ ഏറ്റെടുക്കുന്നതിലേക്ക് സിറാജ് എത്തിയെങ്കിൽ നന്ദി പറയേണ്ടത് കോലിയോട്
- പാകിസ്ഥാനെ തോല്‍പ്പിച്ചു, ഇന്ത്യ ഏഷ്യാകപ്പും നേടി, എന്നിട്ടും ഐസിസി റാങ്കിംഗിന്റെ തലപ്പത്ത് പാകിസ്ഥാന് തന്നെ
- ലോകകപ്പിൽ ശ്രേയസ് അയ്യരിന് പകരക്കാരനെ പ്രഖ്യാപിക്കണമെന്ന് ഗംഭീർ, സഞ്ജുവിന് വീണ്ടും സാധ്യത?
ബി, സി ടീമുകൾക്കെതിരെ കളിച്ചാൽ റാങ്കിംഗ് മാത്രമെ ഉയരു, ബാബറിനെ കുത്തി പാക് മുൻ താരം
ഏഷ്യാകപ്പ് ക്രിക്കറ്റിലെ മോശം പ്രകടനത്തിന് പിന്നാലെ പാകിസ്ഥാന് നായകന് ബാബര്‍ അസമിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി പാകിസ്ഥാന് മുന്‍ പേസര്‍ മുഹമ്മദ് ആമിര്‍. ഏകദിന ക്രിക്കറ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരായി എത്തി സൂപ്പര്‍ ഫോറില്‍ നാലാമതായാണ് ടൂര്‍ണമെന്റില്‍ നിന്നും താരം പുറത്തായത്. സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയോടും ഇന്ത്യയോടും തോറ്റാണ് പാകിസ്ഥാന് പുറത്തായത്.
ഐസിസി റാങ്കിംഗ് ഓരോ ആഴ്ചയും മാറികൊണ്ടിരിക്കും. നിങ്ങള്‍ എല്ലാ മത്സരവും കളിക്കുകയും 20ഉം ചിലതില്‍ 50ഉം ചിലതില്‍ 70ഉം റണ്‍സ് എടുത്താല്‍ മതി. നിങ്ങളുടെ റാങ്കിംഗ് ഉയരും. എന്തുകൊണ്ടാണ് ജോസ് ബട്ട്ലര്‍, ക്വിന്റണ്‍ ഡികോക്ക്, ഡേവിഡ് മില്ലര്‍ തുടങ്ങിയ താരങ്ങളുടെ റാങ്കിംഗ് ഒന്നാമതെത്താത്തത്. കാരണം ബി,സി ലെവലിലെ ടീമുകള്‍ കളിക്കാന്‍ വരുമ്പോള്‍ അവരൊന്നും സ്വന്തം ടീമുകള്‍ക്കായി ഇറങ്ങാറില്ല. കളിക്കാതിരുന്നാല്‍ നിങ്ങളുടെ റാങ്കിംഗും മാറും. ആമിര്‍ വ്യക്തമാക്കി.
45 മത്സരങ്ങളും ഒരു താരം കളിച്ചാല്‍ റാങ്കിംഗ് ഉയരുക തന്നെ ചെയ്യും. ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലും ബാറ്റര്‍മാരുടെ റാങ്കിംഗില്‍ ആദ്യ അഞ്ചില്‍ ഇടമുള്ള താരമാണ് ബാബര്‍ അസം. ഏകദിനത്തില്‍ ഒന്നാമതും ടി20യില്‍ മൂന്നാമതും ടെസ്റ്റില്‍ നാലാമതുമാണ് ബാബര്‍. ഏഷ്യാകപ്പില്‍ ദുര്‍ബലരായ നേപ്പാളിനെതിരെ സെഞ്ചുറി നേടാനായെങ്കിലും ടൂര്‍ണമെന്റിലെ മറ്റ് മത്സരങ്ങളില്‍ ബാബര്‍ പരാജയപ്പെട്ടിരുന്നു.